പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തിന് (NDA) വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിവിധ ഏജൻസികളുടെ പ്രവചനം. അതേസമയം, തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാഗഠ്ബന്ധൻ (MGB) സഖ്യം പ്രതീക്ഷിച്ച വിജയം നേടാൻ സാധ്യതയില്ലെന്നും എക്സിറ്റ് പോൾ സൂചനകൾ നൽകുന്നു. എക്സിറ്റ് പോളുകളുടെ ശരാശരി കണക്കുകൾ…
ന്യൂ ഡൽഹി: വിദഗ്ധരേയും നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമാണ് ഇന്ത്യൻ ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്കുള്ളത്. 2004, 2009 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോളുകൾക്കും അഭിപ്രായ സർവേകൾക്കും പിഴച്ച ചരിത്രം രാജ്യത്തെ തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത മുന്നേറ്റങ്ങളുടെ നേർസാക്ഷ്യമാണ്. 2004: 'ഇൻഡ്യ ഷൈനിംഗ്' തകർത്തെറിഞ്ഞ അട്ടിമറി 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങളിൽ നടന്ന എക്‌സിറ്റ് പോൾ സർവേകളെല്ലാം തന്നെ കോൺഗ്രസ്…
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തീവ്രവാദ സംഘടനയുടെ ആശയവിനിമയത്തിനായി പ്രതികൾ ഉപയോഗിച്ചത് ലോകമെമ്പാടുമുള്ള പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ 'ടെലിഗ്രാം' ആണെന്നാണ് കണ്ടെത്തൽ. ഡൽഹി കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദ്, ടെലിഗ്രാം വഴി ഏകോപിപ്പിച്ച തീവ്രവാദ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM) എന്ന തീവ്രവാദ ഗ്രൂപ്പുമായി ഉമറിന് ബന്ധമുണ്ടായിരുന്നു എന്നും…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിലെ മൂന്ന് ഡോക്ടർമാരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് ഡോക്ടർമാർ ശ്രദ്ധയിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ യൂണിവേഴ്സിറ്റിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. കസ്റ്റഡിയിലെടുത്തവരിൽ കശ്മീർ സ്വദേശികളായ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റിപ്പിടിക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കർശന നിർദ്ദേശം. പിണറായി സർക്കാരിനെ കുറിച്ച് പ്രചാരണം നടത്തേണ്ടതില്ലെന്നും, പകരം പ്രാദേശിക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സർക്കാരിനെതിരെ ജനരോഷം ശക്തമാണ് എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് മുഖ്യമന്ത്രിയെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി' (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി…
തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള…
ന്യൂഡൽഹി: കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിച്ച് അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനത്തിന് ഒന്നിലധികം ഉടമകൾ ഉണ്ടായിരുന്നു എന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീകരാക്രമണ സാധ്യതയിലേക്ക് നയിക്കുന്നത്. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) ഉടൻ കേസ് ഏറ്റെടുത്തേക്കും. അന്വേഷണം വഴിത്തിരിവിലേക്ക്: ആദ്യഘട്ടത്തിൽ സ്‌ഫോടനസ്ഥലത്ത് കുഴികളോ, ചീളുകളോ കണ്ടെത്താൻ കഴിയാതിരുന്നത് വിദഗ്ദ്ധരെ കുഴക്കിയിരുന്നു.…
ഫരീദാബാദ്/ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹി എൻസിആറിനെ ലക്ഷ്യമിട്ട് ജെയ്‌ഷ്-ഇ-മുഹമ്മദ് (Jaish-e-Mohammad) അടക്കമുള്ള ഭീകരസംഘടനകൾ നടത്തിയ വൻ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തു നിർമ്മാണ സാമഗ്രികളുമായി ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ അറസ്റ്റിലായതോടെയാണ് 'വൈറ്റ് കോളർ ഭീകരത'യുടെ ആസൂത്രണം വ്യക്തമായത്. ഡോക്ടർമാരെ തിരഞ്ഞെടുത്തത് 'സംശയം ഒഴിവാക്കാൻ' ഫരീദാബാദിൽ റെയ്ഡ് നടത്തിയ സുരക്ഷാ ഏജൻസികൾ ഡോ. ആദിൽ, ഡോ. മുസമ്മിൽ എന്നിവരെയാണ് പിടികൂടിയത്.…
Sign in to your account