Tag: Kerala leader

Kerala Politics News 1 Min Read

സതീശൻ പേടിയിൽ റിപ്പോർട്ടർ മുതലാളി ! പിണറായി ഭക്തൻ ഇന്ന് കെ.സി ഭക്തൻ

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!​ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ

Kerala Politics News 1 Min Read

തിരുവനന്തപുരം വി.ഡിക്ക് ഒപ്പം ! കെ.സി വേണമെന്ന് പറഞ്ഞത് ഷാഫി നോമിനി സുധീർഷാ പാലോട് മാത്രം; കെ. മുരളീധരൻ അടക്കം തലസ്ഥാനത്ത് 6 പേരുടെ പിന്തുണയും സതീശന്

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു. സതീശന് വൻ പിന്തുണ​തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്,

Kerala Politics News 1 Min Read

​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ​മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ

Kerala Politics News 1 Min Read

സതീശനാണ് താരം! കെ.സി യുടെ മുഖ്യമന്ത്രി മോഹം, ഹൈക്കമാണ്ടിന് മുന്നറിയിപ്പുമായി Times of India

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ ജനവിധിക്ക് മേൽ കരിനിഴൽ വീഴ്ത്തി കോൺഗ്രസിലെ അധികാര തർക്കം തെരുവിലേക്ക്. ജനപ്രീതിയിൽ ഒന്നാമനായ വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ വാഴിക്കാതിരിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് വമ്പൻ ഗൂഢാലോചന നടക്കുന്നതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡിന് നേരെ വിരൽ ചൂണ്ടുന്നതാണ്. ​ജനവിധി സതീശന് വേണ്ടി: വോട്ടർമാർ യുഡിഎഫിനെ വിജയിപ്പിച്ചത് സതീശൻ എന്ന മുഖം നോക്കിയാണെന്നും, അത് അംഗീകരിക്കാത്തത്

Kerala Politics News 2 Min Read

സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ‘സതീശൻ തന്ത്രം’; കരുണാകരന് ശേഷം കേരളം കണ്ട കരുത്തനായ പോരാളി!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്. സമുദായങ്ങളെ കൂടെ നിർത്തിയ 'നിശബ്ദ വിപ്ലവം'​പരമ്പരാഗത വോട്ട്

Kerala Politics News 1 Min Read

പിണറായിയുടെ താമസം ഇനി ‘ചിന്താ’ ഫ്ലാറ്റിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. പത്ത് വർഷം കേരളത്തിന്റെ അധികാര കേന്ദ്രമായിരുന്ന വസതിയിൽ നിന്നും അദ്ദേഹം ഇനി തിരുവനന്തപുരം എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്കാണ് താമസം മാറുന്നത്. ​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ വസതി ഒഴിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികളാണ് പിണറായി

Kerala Politics News 1 Min Read

പിണറായിയുടെ ‘മരുമകൻ കാർഡ്’; റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം, വെല്ലുവിളിയുമായി ബാലഗോപാൽ!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ​ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി ​യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ

Kerala Politics News 1 Min Read

വിസ്‌മയ പ്രവചനം യാഥാർത്ഥ്യമായി; കേരളം ഇനി യു.ഡി.എഫ് കൈകളിൽ; വി.ഡി. സതീശന്റെ വിജയതന്ത്രം വിജയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) അധികാരത്തിൽ. തെരഞ്ഞെടുപ്പ് വേളയിൽ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് നൂറിലേറെ സീറ്റുകൾ നേടുമെന്ന സതീശന്റെ ആത്മവിശ്വാസം ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. ​എറണാകുളത്തും മലപ്പുറത്തും സമ്പൂർണ്ണ ആധിപത്യം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് സതീശൻ

Kerala Politics News 1 Min Read

കെഎസ്ആർടിസി ഡ്രൈവറോട് കാട്ടിയത് വോട്ടർമാർ മറന്നില്ല; സച്ചിൻ ദേവിൻ്റെ പതനം പൂർണ്ണം, ആര്യ-സച്ചിൻ ദമ്പതികൾക്ക് തിരിച്ചടിയുടെ കാലം!

​ബാലുശ്ശേരി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച 'മേയർ vs കെഎസ്ആർടിസി ഡ്രൈവർ' പോരാട്ടത്തിൻ്റെ അലയൊലികൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ ഭർത്താവുമായ സച്ചിൻ ദേവിന് കനത്ത പരാജയം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ സച്ചിൻ ദേവിൻ്റെ തോൽവി കൂടി ആയതോടെ ആര്യ-സച്ചിൻ ദമ്പതികൾക്ക് രാഷ്ട്രീയമായി ഇത് കനത്ത തിരിച്ചടിയാവുകയാണ്. ​വിവാദം കനലായി; വോട്ടായി മാറി

Kerala Politics News 1 Min Read

വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ. മുരളിധരൻ

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ വട്ടിയൂർക്കാവിൽ കരുത്തനായ കെ. മുരളീധരനിലൂടെ യുഡിഎഫ് ഉജ്ജ്വല വിജയം സ്വന്തമാക്കി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 2796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുകോട്ടയായി മാറിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തിനെയാണ് മുരളീധരൻ പരാജയപ്പെടുത്തിയത്. അവസാനം വരെ നീണ്ട ഉദ്വേഗം ​വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ വട്ടിയൂർക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമായത്. പല ഘട്ടങ്ങളിലും വി.കെ.