തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്.
കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’
മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭ സമ്മേളിച്ച ദിവസങ്ങളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ വെറും 204 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. മുൻകാലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് വളരെ കുറവാണെന്ന് വ്യക്തമാകും:
| കാലയളവ് | സഭ സമ്മേളിച്ച ദിവസങ്ങൾ |
|---|---|
| 2001 – 2006 | 257 ദിവസം |
| 2006 – 2011 | 253 ദിവസം |
| 2011 – 2016 | 237 ദിവസം |
| 2016 – 2021 | 232 ദിവസം |
| 2021 – 2026 | 204 ദിവസം |
വാക്കൗട്ടിലും അടിയന്തര പ്രമേയത്തിലും ‘സതീശൻ ടച്ച്’
അടിയന്തര പ്രമേയ ചർച്ചകളിലായാലും വാക്കൗട്ട് പ്രസംഗങ്ങളിലായാലും ബജറ്റ് ചർച്ചയിൽ ആയാലും സതീശൻ്റെ പ്രകടനം ഭരണപക്ഷത്തെ പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വസ്തുതകൾ നിരത്തിയും മൂർച്ചയേറിയ വാക്കുകൾ ഉപയോഗിച്ചുമുള്ള അദ്ദേഹത്തിന്റെ ശൈലി മുഖ്യമന്ത്രിയെപ്പോലും പ്രകോപിതനാക്കുന്നതും സഭ കണ്ടതാണ്. സതീശന്റെ ഈ ‘പെർഫോമൻസ്’ ഭയന്നാണ് പലപ്പോഴും സഭാ സമ്മേളനങ്ങൾ വേഗത്തിൽ അവസാനിപ്പിക്കാൻ സർക്കാർ തുനിഞ്ഞത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ചോദ്യങ്ങളെ നേരിടാൻ മുഖ്യമന്ത്രി ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ കുറഞ്ഞ പ്രവൃത്തി ദിനങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സതീശനെ കഴിഞ്ഞ ദിവസം സംവാദത്തിന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് സംവാദത്തിന് തയ്യാറാണെന്ന് സതീശൻ മറുപടി കൊടുത്തു. ഇതോടെ മുഖ്യമന്ത്രി മുങ്ങി. സംവാദത്തിലായാലും നിയമസഭയിൽ ആയാലും സതീശനെ പേടിച്ചാണ് പിണറായി കാലം കഴിക്കുന്നത്. ഭയം വിജയൻ എന്നാണ് പിണറായിക്ക് സോഷ്യൽ മീഡിയ വിമർശനം.
![]()
