Tag: Kerala Assembly

Football Kerala Politics News Sports 2 Min Read

Exclusive നിയമസഭയിൽ നുണ, എ.എഫ്.എയ്ക്ക് ഇമെയിൽ! അർജന്റീന ടീം വരവിൽ രഹസ്യ കരാറോ? മന്ത്രിയുടെ വാദങ്ങളിൽ വൻ വൈരുദ്ധ്യം തുറന്നുകാട്ടി രേഖകൾ!

തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിലേക്ക്. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയും, അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) അയച്ച ഔദ്യോഗിക ഇമെയിലും തമ്മിലുള്ള ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1. സഭയിൽ പറഞ്ഞത്: "ധാരണാപത്രം ഇല്ല"​15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ (18-09-2025) നജീബ് കാന്തപുരം എം.എൽ.എയുടെ നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിന് (ചോദ്യ നമ്പർ: 1221)

Kerala Politics News 1 Min Read

ആർ. ശങ്കറും ഉമ്മൻ ചാണ്ടിയും പിന്നാലെ സതീശനും! ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രനിരയിലേക്ക് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപൂർവമായൊരു ചരിത്രനേട്ടത്തിനരികെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ മാസം 19-ന് സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നതോടെ, കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതി സതീശന് സ്വന്തമാകും. ധനവകുപ്പിന്റെ ചുമതല കൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നേരിട്ട് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ട് കോൺഗ്രസ് മുഖ്യമന്ത്രിമാർ മാത്രമാണ് സഭയിൽ

Kerala Politics News 2 Min Read

കോവിഡ് മരണങ്ങൾ പൂഴത്തി ! യത്ഥാർത്ഥ കണക്ക് 2021 ജൂൺ 2 ന് നിയമസഭയിൽ സതീശൻ പുറത്ത് വിട്ടതോടെ കോവിഡ് PR പൊളിഞ്ഞു; യു. ഡി. എഫിൻ്റെ മടങ്ങി വരവ് 2021-2026 പരമ്പര-2

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച സംഭവമായിരുന്നു 2021 ജൂൺ 2-ന് കേരള നിയമസഭയിൽ നടന്നത്. കോവിഡ് വ്യാപനത്തെക്കുറിച്ചും മരണക്കണക്കുകൾ ഒളിച്ചുവെക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കി. അടിയന്തര പ്രമേയവും സതീശന്റെ വെളിപ്പെടുത്തലും​കോവിഡ് മരണങ്ങൾ സർക്കാർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ എത്രയോ അധികമാണെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Kerala Politics News 2 Min Read

ഭയം വിജയൻ !സംവാദത്തിലും പേടി, നിയമസഭയിലും പേടി! സതീശനെ പേടിച്ച് നിയമസഭ സമ്മേളനം കൂടിയത് 204 ദിവസം മാത്രം, ചരിത്രത്തിലെ ഏറ്റവും കുറവ് | VD Satheesan vs Pinarayi Vijayan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ​കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’

Kerala Politics News 1 Min Read

ലഹരിമാഫിയ തഴച്ചുവളർന്ന ‘പിണറായി കാലം’! പിടിച്ചെടുത്തത് മാത്രം 554.57 കോടിയുടെ മയക്കുമരുന്നുകൾ

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി തലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തം. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ വലവിരിക്കുമ്പോൾ, അത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ​നിയമസഭയെ ഞെട്ടിച്ച കണക്കുകൾ ​2026 ജനുവരി 27-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ സമർപ്പിച്ച

Kerala Politics News 1 Min Read

MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്. ​പുസ്തകം വാങ്ങി; കുടുക്ക് മുറുകി ​നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം

Kerala Politics News 1 Min Read

നിയമസഭ അംഗത്വം രാജി വയ്ക്കാതെ ബി.ജെ.പിയിൽ ചേർന്ന് മുകുന്ദൻ; ഇതോടെ കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി; പിണറായിക്കും ബിനോയ് വിശ്വത്തിനും നന്ദിയുമായി മോദിയും അമിത് ഷായും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ നാട്ടികയിൽ നിന്നുള്ള സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. ​രാജിയില്ല; ബി.ജെ.പിക്ക് 'ചുളുവിൽ' ഒരു എം.എൽ.എ ​ഏറ്റവും ശ്രദ്ധേയമായ കാര്യം, എം.എൽ.എ സ്ഥാനം രാജി വെക്കാതെയാണ് സി.സി. മുകുന്ദൻ കാവിപ്പടയുടെ ഭാഗമായിരിക്കുന്നത് എന്നതാണ്. ഇതോടെ, പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2026 മെയ് 22 വരെ സാങ്കേതികമായി

Kerala Politics News 1 Min Read

ഗവർണർ ഒപ്പിട്ടില്ല, ചട്ടങ്ങളായില്ല; ‘നേറ്റിവിറ്റി ബില്ലി’ന് കോടികളുടെ പരസ്യം നൽകി സർക്കാർ; സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരം ലഭിക്കാത്ത 'കേരള നേറ്റിവിറ്റി ബിൽ - 2026' സംബന്ധിച്ച് കോടികൾ മുടക്കി സർക്കാർ പത്രപ്പരസ്യം നൽകിയത് വിവാദമാകുന്നു. ഒരു ബിൽ നിയമമാകുന്നതിന് മുൻപേ അത് നടപ്പിലായെന്ന രീതിയിൽ സർക്കാർ പരസ്യം നൽകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ​ചട്ടങ്ങൾ കാറ്റിൽ പറത്തി പരസ്യഘോഷണം ​കഴിഞ്ഞ ഫെബ്രുവരി 24-നാണ് വിവാദമായ കേരള നേറ്റിവിറ്റി ബിൽ നിയമസഭ പാസാക്കിയത്. എന്നാൽ,

Kerala Politics News 1 Min Read

​ജോലി കുറവ്, ചെലവ് കോടികൾ! ചീഫ് വിപ്പിനായി ഖജനാവിൽ നിന്ന് ഒഴുക്കിയത് 6 കോടിയിലേറെ രൂപ; കണ്ണട വാങ്ങിക്കാൻ നൽകിയത് 16100 രൂപയും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ ​നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ

Kerala Politics News 1 Min Read

രണ്ടാം പിണറായി കാലം : സർവീസിനിടെ തീ പിടിച്ചത് 8 KSRTC ബസുകളെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസിനിടെ തീപിടിക്കുന്നത് തുടർക്കഥയാകുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലയളവിൽ ഇതുവരെ എട്ട് ബസുകളാണ് ഇത്തരത്തിൽ അഗ്നിക്കിരയായതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. 2026 ഫെബ്രുവരി 4-ന് നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ​കത്തിയമർന്നത് ലക്ഷങ്ങൾ; നാശനഷ്ടങ്ങളുടെ കണക്കുകൾ ഇങ്ങനെ: ​സർവീസിനിടെയുണ്ടായ തീപിടുത്തങ്ങൾ കെ.എസ്.ആർ.ടി.സിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. മന്ത്രി നൽകിയ കണക്കുകൾ പ്രകാരം നാശനഷ്ടങ്ങൾ