Tag: Kerala leader

Kerala Politics News 1 Min Read

​’സന്ദേശം’ ഇന്ന് ഇറങ്ങിയെങ്കിൽ പിണറായി സർക്കാർ നിരോധിച്ചേനെ; ശ്രീനിവാസനെ സല്യൂട്ട് ചെയ്യുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ​ശ്രീനിവാസൻ്റെ ദീർഘവീക്ഷണം ​മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​"സന്ദേശം

Kerala Politics News 1 Min Read

​’പോറ്റിയെ കേറ്റിയെ…’ പാട്ട് നീക്കരുത്; മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ​ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് ലക്ഷ്യം; ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നു: ബജറ്റിൽ പ്രഖ്യാപനം വരും

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം. 2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ

Kerala Politics News 1 Min Read

ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വിട്ടില്ല; നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളം നോർത്ത് സ്റ്റേഷനിൽ പോലീസിന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്!

​കൊച്ചി: നീതി തേടി പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ അതിക്രമം. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ (SHO) യുവതിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി (CCTV) ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ​2024 ജൂൺ 20-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഭർത്താവിനെ പോലീസ് പിടിച്ചു കൊണ്ട് പോയതിന്റെ പിന്നാലെയാണ്‌ യുവതി സ്റ്റേഷനിലെത്തിയത്. സംസാരത്തിനിടെ

Kerala Politics News 1 Min Read

ധനമന്ത്രിയോ കടമെടുക്കൽ മന്ത്രിയോ? കേരളം വീണ്ടും 1850 കോടി കടമെടുക്കുന്നു; ഖജനാവ് കാലി, ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി അവസാനിക്കുന്നു ​കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ

Kerala Politics News 1 Min Read

പി എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിലും ഒത്തുകളി; സി.പി.എം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം; അമ്മായി അപ്പനെ പിന്തുണച്ചത് മരുമോൻ മാത്രം!

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം. ​തുറന്നടിച്ച് 'ത്രിമൂർത്തികൾ' പാർട്ടിയിലെ

Kerala Politics News 1 Min Read

2026 ൽ യു.ഡി.എഫ് വരും ! ബാലഗോപാൽ നിഷേധിച്ച ക്ഷാമബത്ത കുടിശിക അടക്കം എല്ലാം നൽകും; ഉറപ്പിച്ചോ, പറയുന്നത് സതീശനാണ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക 'ശമ്പള കമ്മിറ്റി' രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും. ​കുടിശികയിൽ ‘പാര’ വെച്ച്

Kerala Politics News 2 Min Read

CPIM Double Standards: CPM-ന്റെ ഇരട്ടത്താപ്പ്; അന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്ക് ശാസന, ഇന്ന് പാരഡിയിൽ കണ്ണീർ!

പത്തനംതിട്ട: ഭക്തിഗാനങ്ങൾ പാരഡിയായി ഇറക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശ്വാസത്തോടും ആചാരത്തോടും പാർട്ടി കാട്ടുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ​2006-ലെ 'സത്യപ്രതിജ്ഞാ' ശാസന മറന്നോ? ഇതേ രാജു ഏബ്രഹാം നിയമസഭാംഗമായിരുന്ന 2006-ലാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ എം.എം മോനായി, ഐഷാ പോറ്റി എന്നീ പാർട്ടി അംഗങ്ങളെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ

Kerala Politics News 1 Min Read

‘വെള്ളാപ്പള്ളി വിരുദ്ധർക്ക് മുഖ്യമന്ത്രിയുടെ മറുപടി’; വിമർശനങ്ങൾക്കിടയിലും പിണറായിയുടെക്രിസ്മസ് വിരുന്നിൽ ‘വിഐപി’യായി വെള്ളാപ്പള്ളി നടേശൻ!

​തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വികാരം ഉയരുന്നതിനിടെ, അദ്ദേഹത്തെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പൗരപ്രമുഖർക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പ്രധാന ആകർഷണമായി വെള്ളാപ്പള്ളി മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേർത്തുനിർത്തുന്നതാണെന്ന നരേറ്റീവ് സി.പി.എമ്മിലെ ഒരു വിഭാഗം സജീവമാക്കിയിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ പാടെ തള്ളിക്കളയുന്നതാണ്

Kerala Politics News 1 Min Read

ഉറപ്പാണ് 2 ഗഡു ഡിഎ ! കാരണം ഹൈക്കോടതി ഇടപെടൽ

കൊച്ചി: ഉറപ്പാണ് 2 ഗഡു ഡിഎ ! ജീവനക്കാരോടുള്ള സ്നേഹം കൊണ്ടല്ല സർക്കാർ ഡിഎ തരുന്നത്. ഹൈക്കോടതി ഇടപെടൽ ആണ് ഡി.എ തരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ​സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ബഹു. ഹൈക്കോടതി പരിഗണിച്ചു. കേസ് പരിഗണിക്കുന്നത് വെക്കേഷൻ ശേഷം ജനുവരി 15-ലേക്ക് അന്തിമവാദത്തിനായി മാറ്റിവെച്ചെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിർണായകമായി. ​സർക്കാരിന് കൗണ്ടർ ഫയൽ ചെയ്യാൻ ഇനിയും സമയം അനുവദിക്കില്ലെന്ന്