Tag: Kerala Government

Kerala Politics News 1 Min Read

മെഡിസെപ്പ്: ആരോഗ്യ സുരക്ഷയോ അതോ ശമ്പളത്തിൽ നിന്നുള്ള ‘ഗുണ്ടാപ്പിരിവോ’? ജിഎസ്ടി വെട്ടിക്കുറയ്ക്കാതെ സർക്കാർ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. ​വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ​ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240

News 1 Min Read

ജീവനക്കാർക്ക് സർക്കാരിന്റെ ‘ക്രൂരമായ ക്രിസ്മസ് സമ്മാനം’; മെഡിസെപ്പ് വിഹിതം 810 രൂപയായി വർധിപ്പിച്ചു, കടുത്ത പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ

Kerala Politics News 1 Min Read

​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ

Kerala Politics News 1 Min Read

2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ ജനുവരിയിലേക്ക് മാറ്റി; ജൂണിൽ മുഖ്യമന്ത്രി കസേരയിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പിണറായി

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. ​മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി

Kerala Politics News 1 Min Read

തദ്ദേശ തോൽവിക്ക് ബാലഗോപാലിൻ്റെ പ്രതികാരം! സർക്കാർ ജീവനക്കാർക്ക് രണ്ട് ശതമാനം റിക്കവറി ഫീസ് ഈടാക്കി അതിവേഗ പ്രതികാരം

കൊല്ലം: ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എയും വൈകുന്നതിനിടയിൽ സർക്കാർ ജീവനക്കാർക്ക് മേൽ പുതിയ സാമ്പത്തിക ബാധ്യത കൂടി അടിച്ചേൽപ്പിക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ ശമ്പളത്തിൽ നിന്നും റിക്കവറി ചെയ്ത് തിരിച്ചടയ്ക്കുന്നതിന് രണ്ട് ശതമാനം 'റിക്കവറി ഫീസ്' ഈടാക്കി തുടങ്ങി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ശമ്പളത്തിൽ നിന്നും തുക ഈടാക്കി നൽകുന്നതിനാണ് സർക്കാർ ഈ പുതിയ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന ഗവേഷണത്തിലാണ് ധനമന്ത്രി കെ.എൻ.

Kerala Politics News 1 Min Read

വയനാട് ദുരന്തം: ജനങ്ങൾ നൽകിയ 632 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നു

വയനാട് : വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) ലഭിച്ച ഭീമമായ തുകയിൽ 632.86 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ കിടക്കുന്നു. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിവിടങ്ങളിലുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകൾക്ക് ശേഷം 16 മാസം പിന്നിടുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങളിലെ ഈ മന്ദഗതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് വിളിച്ചോതുന്നത്. ​💰 സംഭാവനയും ചെലവും ​ദുരന്തസമയത്ത് പൊതുജനങ്ങളിൽ

Kerala Politics News 2 Min Read

2021-ന് ശേഷം പിണറായിക്ക് ‘പൂജ്യം’, യു.ഡി.എഫിന് 93% മാർക്ക്; തുടർപരാജയങ്ങളിൽ തകർന്ന് എൽ.ഡി.എഫ്, ഉയിർത്തെഴുന്നേറ്റ് പ്രതിപക്ഷം

തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ 'മാർക്ക്' നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്. ​പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു ​മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ

Kerala Politics News 2 Min Read

പ്രശാന്ത് ഐ.എ.എസ് സസ്പെൻഷൻ വിവാദം; ഉത്തരവിൽ ഒപ്പിട്ടത് ചീഫ് സെക്രട്ടറി, പഴികേന്ദ്രത്തിന്!

തിരുവനന്തപുരം: ​ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി നീട്ടിയ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിക്ക് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് ഏകോപിപ്പിച്ച മാധ്യമ പ്രചാരണം വിവാദത്തിലേക്ക്. ഔദ്യോഗിക ഉത്തരവിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ്സാണ് ഒപ്പിട്ടിരിക്കുന്നതെന്നിരിക്കെ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടുകൾ നൽകിയത് ഉന്നതതലത്തിലുള്ള മാധ്യമ താൽപ്പര്യത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ​പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള

Kerala Politics News 1 Min Read

ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ‘ഗൂഢനീക്കം’; ജയിൽ ആസ്ഥാനത്തെ കത്ത് അസാധാരണം, പിന്നിൽ ദുരൂഹതയെന്ന് കെ.കെ. രമ

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി. നേതാവും എം.എൽ.എയുമായ കെ.കെ. രമ. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കത്തയച്ചത് അസാധാരണ നടപടിയാണെന്ന് കെ.കെ. രമ പ്രതികരിച്ചു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും രമ ആരോപിച്ചു. ​ജയിൽ ആസ്ഥാനത്തുനിന്ന് കത്തയച്ച നടപടി അങ്ങേയറ്റം ദുരൂഹമാണ്. സുരക്ഷാപ്രശ്‌നം

Kerala Politics News 1 Min Read

പി.എം. ശ്രീ: ‘എന്ത് ഗവൺമെന്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ’ – ബിനോയ് വിശ്വം രൂക്ഷവിമർശനത്തിൽ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനവുമായി രംഗത്ത്. എൽഡിഎഫിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പദ്ധതിയിൽ ഒപ്പിട്ട ഉടൻ ആദ്യം പിന്തുണ നൽകിയത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്,' ബിനോയ് വിശ്വം ആരോപിച്ചു. ​ഗൗരവമേറിയ വിഷയത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമ്പോൾ ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി