തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അഴിമതിക്കറ പുരണ്ട ഫയലുകൾ ഇ-ഓഫീസ് പരിഷ്കരണത്തിൻ്റെ പേരിൽ വെട്ടിനിരത്താനുള്ള ഗൂഢനീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സമയോചിതമായ ഇടപെടലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയതോടെ, പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ പിൻവാങ്ങി. എന്നാൽ, ഈ നാണക്കേട് മറയ്ക്കാൻ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിചിത്രമായ സർക്കുലറാണ് ഇപ്പോൾ ചിരിക്കു വകനൽകുന്നത്. മാസ്റ്റർ പ്ലാൻ തകർന്നു; സതീശൻ്റെ 'സർജിക്കൽ സ്ട്രൈക്ക്' ചീഫ് സെക്രട്ടറി എ. ജയതിലകിൻ്റെ…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് വെറും പാഴ്വാക്കുകളുടെ നിർമ്മിതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ജീവനക്കാരെ സംബന്ധിച്ച ഒരൊറ്റ വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പങ്കാളിത്ത പെൻഷനിൽ വഞ്ചനയെന്ന് ആരോപണം 'വാക്ക് പാലിച്ച് പെൻഷൻ സുരക്ഷ' എന്ന തലക്കെട്ടിൽ അഷ്വേർഡ് പെൻഷൻ സ്കീം നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ആക്ഷൻ…
തിരുവനന്തപുരം: "പറഞ്ഞതെല്ലാം ചെയ്യുകയാണ്" എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി സർക്കാർ ജീവനക്കാരും പെൻഷൻകാരും. സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിലെ ശമ്പള പരിഷ്‌കരണം, ഡി.എ (DA) കുടിശിക എന്നിവ സംബന്ധിച്ച പരാമർശങ്ങൾ തികച്ചും തെറ്റായ വിവരങ്ങളാണെന്ന് ഇവർ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണം: കമ്മീഷൻ വെറുമൊരു കണ്കെട്ടു വിദ്യ? 2024 ജൂലൈ 1 മുതൽ അർഹമായ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ…
തിരുവനന്തപുരം: "പറഞ്ഞതെല്ലാം ചെയ്യുകയാണ്" എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ കടുത്ത പ്രതിഷേധവുമായി സർക്കാർ ജീവനക്കാരും പെൻഷൻകാരും. സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അക്കമിട്ടു നിരത്തുന്ന റിപ്പോർട്ടിലെ ശമ്പള പരിഷ്‌കരണം, ഡി.എ (DA) കുടിശിക എന്നിവ സംബന്ധിച്ച പരാമർശങ്ങൾ തികച്ചും തെറ്റായ വിവരങ്ങളാണെന്ന് ഇവർ ആരോപിക്കുന്നു. ശമ്പള പരിഷ്‌കരണം: കമ്മീഷൻ വെറുമൊരു കണ്കെട്ടു വിദ്യ? 2024 ജൂലൈ 1 മുതൽ അർഹമായ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി 2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328…
കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത 'കേരള ആന്റി റാഗിംഗ് (ഭേദഗതി) ബിൽ 2025' നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നടപടിക്രമങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ബിൽ ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാത്തതിൽ വിശദീകരണം നൽകാൻ നിയമ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അനാസ്ഥയിൽ അതൃപ്തി…
തിരുവനന്തപുരം: കേരള സർക്കാർ ഏറ്റവും വലിയ വികസന നേട്ടമായി ഉയർത്തിക്കാട്ടുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻ PR തള്ളാണെന്ന് സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തുന്ന ഭീമമായ തുകയുടെ പകുതി പോലും പലപ്പോഴും ചിലവഴിക്കപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളിലെ വൈരുദ്ധ്യം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ (2021 മുതൽ 2026 വരെ) ബജറ്റ് വിഹിതവും യഥാർത്ഥത്തിൽ ചിലവഴിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനെന്ന പേരിൽ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കോടിക്കണക്കിന് രൂപയാണ് ഈ ഒരു പരിപാടിക്കായി മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയിരിക്കുന്നത്. സർക്കാർ സംരംഭങ്ങളും പുതിയ പദ്ധതികളും ജനങ്ങളെ അറിയിക്കാനുള്ള പ്ലാറ്റ്‌ഫോം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, ഇതൊരു പിആർ (Public Relations)…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കുന്നത് കോടികളാണെന്ന കണക്കുകൾ പുറത്ത്. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ നൽകിയ പരസ്യങ്ങൾക്കായി മാത്രം ഇതുവരെ 163.32 കോടി രൂപ സർക്കാർ ചെലവാക്കിയത്. കുടിശികയിൽ മുങ്ങി ഖജനാവ് പരസ്യത്തിനായി വൻതുക നീക്കിവെക്കുമ്പോഴും ഇതിൽ വലിയൊരു ഭാഗം ഇനിയും നൽകി തീർക്കാനുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏകദേശം 60 കോടി രൂപയോളം പരസ്യ ഇനത്തിൽ മാത്രം സർക്കാർ കുടിശിക വരുത്തിയിട്ടുണ്ട്.…
Sign in to your account