തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ. യു. ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 140 അംഗ നിയമസഭയിൽ 105 മുതൽ 110 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം നേടുമെന്നാണ് കണ്ടെത്തൽ.
ഭരണവിരുദ്ധ വികാരവും ‘സ്വർണ്ണക്കൊള്ള’യും
സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. യ
എൽ.ഡി.എഫിന് കനത്ത തിരിച്ചടി
തുടർച്ചയായ മൂന്നാം ഊഴം ലക്ഷ്യമിട്ടിറങ്ങിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (LDF) ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. എൽ.ഡി.എഫിന് 27 മുതൽ 32 സീറ്റുകൾ വരെ മാത്രമേ ലഭിക്കൂ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതിനെ തുണച്ചിരുന്ന പല കോട്ടകളിലും ഇത്തവണ വലിയ വിള്ളലുകൾ വീണിട്ടുണ്ട്.
എൻ.ഡി.എയുടെ സാന്നിധ്യം
ദേശീയ ജനാധിപത്യ സഖ്യം (NDA) സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ വരെ വിജയിക്കുമെന്നും ഐ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.
റയു.ഡി.എഫ്: 105 – 110 സീറ്റുകൾ
എൽ.ഡി.എഫ്: 27 – 32 സീറ്റുകൾ
എൻ.ഡി.എ: 3 സീറ്റുകൾ
![]()
