Tag: V D Satheesan

News 2 Min Read

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. 11 ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിലെ മാരത്തൺ ചർച്ചകൾക്കും വിരാമമിട്ടാണ് എഐസിസി ആസ്ഥാനത്ത് വെച്ച് ദീപ ദാസ് മുൻഷി സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും മുതിർന്ന നേതാക്കളുടെ അവകാശവാദങ്ങളെയും അപ്രസക്തമാക്കിയാണ് പറവൂരിന്റെ പ്രിയപുത്രൻ കേരളത്തിന്റെ അമരത്തേക്ക് എത്തുന്നത്. മന്ത്രിയാകാതെ മുഖ്യമന്ത്രി പദത്തിലേക്ക്; അപൂർവ്വ നേട്ടം ഒരു തവണ പോലും

News 2 Min Read

സതീശനെ പുകച്ചുപുറത്താക്കാൻ കോടികൾ എറിഞ്ഞ് പിആർ ഏജൻസികൾ;ചാനലുകളെ വിലയ്‌ക്കെടുത്ത് കെ.സി ഗ്രൂപ്പ്

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വി.ഡി. സതീശനെ രാഷ്ട്രീയമായി തകർക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കോടികള്‍ ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി

Kerala Politics News 1 Min Read

UDF or LDF, കേരളം ആർക്കൊപ്പം?രാവിലെ 9 മണിയോടെ ചിത്രം തെളിയും

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കൃത്യം രാവിലെ എട്ടു മണിയോടെ ആരംഭിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഭരണത്തുടർച്ചയുണ്ടാകുമോ അതോ അധികാരം മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ​വോട്ടെണ്ണൽ ക്രമം ഇങ്ങനെ ​ആദ്യം വോട്ടെണ്ണുന്നത് തപാൽ വോട്ടുകളാണ് (Postal Ballots). ഇതിനുശേഷം 8.30 ഓടെ വോട്ടിങ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പതു മണിയോടെ

Kerala Politics News 1 Min Read

UDF 105-110, LDF 27- 32, NDA 3; കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടിലും സംസ്ഥാനത്ത് യു.ഡി. എഫ് തരംഗം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ. യു. ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 140 അംഗ നിയമസഭയിൽ 105 മുതൽ 110 സീറ്റുകൾ വരെ യു.ഡി.എഫ് സഖ്യം നേടുമെന്നാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരവും 'സ്വർണ്ണക്കൊള്ള'യും ​സംസ്ഥാന സർക്കാരിനെതിരെ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശാൻ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ

Kerala Politics News 1 Min Read

അവസാന ലാപ്പിലും യുഡിഎഫ് മുന്നേറ്റം; മാർച്ച് മാസത്തെ ലോക്പോൾ സർവേ ഫലം പുറത്ത്!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മാർച്ച് 14 മുതൽ 31 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ മനോഭാവം അളന്ന് ലോക്പോൾ നടത്തിയ സർവേ ഫലം പുറത്തുവന്നു. മാർച്ചിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷമുള്ള ജനവികാരവും പ്രതിഫലിക്കുന്നതാണ് ഈ പുതിയ കണക്കുകൾ. സർവേയിലെ പ്രധാന കണ്ടെത്തലുകൾ: ​ലോക്പോൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 140 അംഗ നിയമസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ട്. ​വോട്ട്

Kerala Politics News 1 Min Read

സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും, ക്രിമിനലുകൾ ശിക്ഷിക്കപ്പെടും; ഇത് യു.ഡി.എഫിന്റെ ഉറപ്പാണ് – പുതുയുഗ യാത്ര വേദിയിൽ സിദ്ദാർത്ഥൻ്റെ അമ്മയോട് വി.ഡി. സതീശൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര' തിരുവനന്തപുരത്തെ നെടുമങ്ങാട് എത്തിയപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ വേദിയിലെത്തി സതീശനെ കണ്ട വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ​ഹൃദയം നുറുങ്ങുന്ന കാഴ്ച; നീതിക്കായി ഇനിയും കാത്തിരിപ്പ് ​"മകന്റെ നീതിക്കായ് അമ്മ" എന്നെഴുതിയ സിദ്ധാർത്ഥിന്റെ ചിത്രവുമായി

Kerala Politics News 1 Min Read

പരിശുദ്ധ കാതോലിക്കാ ബാവാ ക്രൈസ്തവസമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരം : മാർത്തോമ്മാ മെത്രാപ്പോലീത്താ

കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന നേതൃത്വം മഹത്തരമെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ഓതറ ആശാഭവനിൽ സംഘടിപ്പിച്ച ജൻമദിന ആഘോഷത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 19ന് ജൻമദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാധ്യക്ഷനെ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് അശംസകൾ നേർന്നു. ഇരുവരും ചേർന്ന് ജൻമദിന കേക്ക് മുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഏവരുടെയും പ്രാർത്ഥന

Kerala Politics News 1 Min Read

പിണറായിയുടെ കഥ കഴിഞ്ഞു! ഇനി വേണ്ടത് ” ചാടി കളിക്കുന്ന കൊച്ചുരാമനെ ” – നടേശൻ മുതലാളിയും സുകുമാരൻ നായരും ലക്ഷ്യം വയ്ക്കുന്നത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ യുഗം അവസാനത്തോടടുക്കുന്നു എന്ന തിരിച്ചറിവ് സമുദായ നേതാക്കളെ അസ്വസ്ഥരാക്കുന്നു. അഴിമതിയും ധൂർത്തും ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കിയതോടെ, അടുത്ത ഊഴം യു.ഡി.എഫിനാണെന്ന് ഉറപ്പിച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ ഇത്തവണ ഇവരുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ​സതീശൻ വഴങ്ങില്ലെന്ന തിരിച്ചറിവ് ​യു.ഡി.എഫ്

Kerala Politics News 2 Min Read

തിരക്കുകൾക്കിടയിലും വായനയുടെ ഊർജ്ജം; 2025-ൽ വി.ഡി. സതീശൻ വായിച്ചുതീർത്തത് 60 പുസ്തകങ്ങൾ

തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകൾക്കും യാത്രകൾക്കുമിടയിലും വായനയെ ഹൃദയത്തോട് ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2025-ൽ താൻ വായിച്ച 60 പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും അനുബന്ധമായ യാത്രകളും നിറഞ്ഞ വർഷമായിരുന്നിട്ടും, അറിവിന്റെ ലോകത്ത് സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ​"തിരക്ക് ഏറെയുണ്ടായിരുന്ന വർഷമായിരുന്നു 2025. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാൻ സാധിച്ചില്ലെങ്കിലും തിരക്കുകൾക്കിടയിലും കുറെ നല്ല

Kerala Politics News 1 Min Read

വിനോദിനി ഇനി തനിച്ചല്ല; കൈത്താങ്ങായി പ്രതിപക്ഷ നേതാവ്; കൃത്രിമ കൈയ്ക്കുള്ള തുക കൈമാറി, രണ്ടാഴ്ചയ്ക്കുള്ളിൽ ഘടിപ്പിക്കും

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് പ്രതീക്ഷയേകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടൽ. വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നതിനുള്ള മുഴുവൻ തുകയും ഇന്ന് രാവിലെ കൈമാറി. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ​വാഗ്ദാനം പാലിക്കപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിനോദിനിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടത്. അന്നുതന്നെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും കൃത്രിമ കൈ വെക്കുന്നതിനുള്ള മുഴുവൻ ചെലവും