തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്.
വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും
കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം യു.ഡി.എഫിന് അനുകൂലമായ അതിശക്തമായ വോട്ടിംഗ് പാറ്റേണിലേക്ക് വഴിമാറും.
തെക്കൻ കേരളത്തിലും യുഡിഎഫ് കുതിപ്പ്
ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ബാക്കി 53 മണ്ഡലങ്ങളിൽ ചുരുങ്ങിയത് 35 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കും. ഇതോടെ ആകെ 106 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തിനിൽക്കുന്ന ഉജ്ജ്വല വിജയത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുക്കും. ചില സീറ്റുകളിൽ കടുത്ത പോരാട്ടം നടക്കുന്നുണ്ട്. അതും അനുകൂലമായാൽ 106 സീറ്റിൽ നിന്ന് യു.ഡി.എഫ് പിന്നേയും കുതിക്കും.
തിരിച്ചടിയാകുന്നത് ‘പിണറായിസവും’ സ്വർണ്ണ വിവാദവും
ഇടതുപക്ഷത്തിന്റെ പതനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്:
- ഭരണവിരുദ്ധ വികാരം: സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ നികുതി വർദ്ധനവും വിലക്കയറ്റവും.
- ശബരിമല സ്വർണ്ണ കൊള്ള: വിശ്വാസികൾക്കിടയിൽ സർക്കാരിനോടുള്ള കടുത്ത പ്രതിഷേധം.
- പിണറായിസം – മരുമോനിസം: പാർട്ടി അണികൾക്കിടയിൽ തന്നെ മുഖ്യമന്ത്രിയുടെ ശൈലിയോടും കുടുംബ രാഷ്ട്രീയത്തോടും (മരുമോനിസം) ഉള്ള കടുത്ത എതിർപ്പ്.
മുഖ്യമന്ത്രിയുടെ സമീപകാലത്തെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റവും ഇതിന് ആക്കം കൂട്ടുന്നു. ചോദ്യം ചോദിച്ച പ്രവർത്തകനോട് “വീട്ടിൽ പോയി ചോദിക്കാൻ” ആക്രോശിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ ഇത്തവണ വീട്ടിലിരുത്തുന്നതിന് രാഷ്ട്രിയ കേരളം സാക്ഷ്യം വഹിക്കും.
![]()
