Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിക്ക് വേണ്ടി ഇംഗ്ലീഷ് വ്യാജൻ! ഇറക്കിയത് പേഴ്സണൽ സ്റ്റാഫും ബന്ധുവും

പിണറായിക്ക് വേണ്ടി ഇംഗ്ലീഷ് വ്യാജൻ! ഇറക്കിയത് പേഴ്സണൽ സ്റ്റാഫും ബന്ധുവും

kerala leader By kerala leader February 9, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ നിൽക്കെ, ഭരണവിരുദ്ധ വികാരം മറികടക്കാൻ വ്യാജ വാർത്താ നിർമ്മാണവുമായി എൽ.ഡി.എഫ് അനുകൂല സംഘം സജീവം. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നിൽ കാണുന്ന ഇടതുമുന്നണിയെ വെള്ളപൂശാൻ ഗുജറാത്തിലെ ഒരു ഏജൻസിയുടെ പേരിൽ ചമച്ച വ്യാജ സർവെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Contents
​തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ​പഴയ തന്ത്രം, പുതിയ കുപ്പിയിൽ​ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘വ്യാജൻ’

​തിരക്കഥ തയ്യാറാക്കുന്നത് മന്ത്രിമന്ദിരങ്ങളിൽ

​ഇംഗ്ലീഷ് മാധ്യമത്തിൽ വ്യാജ വാർത്തകൾ പടച്ചുവിടുന്നതിൽ വിരുതനായ ഒരു ലേഖകനാണ് ഈ ‘സർവെ’ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ ഈ കള്ളക്കഥകൾക്ക് പിന്നിൽ കൃത്യമായ ഒരു നെറ്റ്‌വർക്ക് തന്നെയുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണ് ഈ വ്യാജ കഥകളുടെ യഥാർത്ഥ ശില്പി. ഇംഗ്ലീഷ് പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിൻ്റ സ്വാധീനം ഉപയോഗിച്ചാണ് സർക്കാരിലെ പാളിച്ചകൾ മറച്ചുവെച്ച് ‘എൽഡിഎഫ് തരംഗം’ എന്ന മട്ടിൽ വ്യാജനെ കൊണ്ട് റിപ്പോർട്ടുകൾ പടച്ചുവിടുന്നത്.

​പഴയ തന്ത്രം, പുതിയ കുപ്പിയിൽ

​മുൻപ് നടന്ന ലോക്സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ ഇതേ സംഘം വ്യാജ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. പിണറായി വിജയനെ പ്രീണിപ്പിക്കാനായി ഉറക്കമൊഴിച്ച് തയ്യാറാക്കിയ ആ റിപ്പോർട്ടുകളെല്ലാം ജനവിധി വന്നപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ശബരിമല വിഷയത്തിലെ ജനരോഷവും സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അടവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.

​ഭരണവിരുദ്ധ വികാരം മറികടക്കാൻ ‘വ്യാജൻ’

​തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പോലും വിജയിക്കാൻ സാധ്യതയില്ലെന്ന് ബോധ്യമുള്ള മന്ത്രിമാരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം വാർത്തകൾക്കുള്ളത്. പിണറായി വിജയനെ സുഖിപ്പിക്കാൻ ‘വ്യാജന്റെ’ ആവനാഴിയിൽ ഇനിയും അമ്പുകൾ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Loading

TAGGED: Election Survey, Fake News, Kerala Election 2026, Kerala leader, Kerala Politics, LDF, Pinarayi Vijayan, Political Allegations, PR Work
kerala leader February 9, 2026 February 9, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഒന്നാം റാങ്ക് വാങ്ങിയിട്ടും ജോലിയില്ല; പി.എസ്.സി ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ | PSC Rank List Crisis Kerala
Next Article ​കുടിശികയിൽ ‘ഉറപ്പ്’ മാത്രം!സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ച് ഉത്തരവായി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?