തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.
ബുധനാഴ്ചകളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനങ്ങളിൽ സർക്കാരിനെതിരായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും തിരിച്ചടിയുമാണ് സതീശൻ നൽകുന്നത്. ഇത് തുടർച്ചയായി സംഭവിക്കുന്നതോടെ പാർട്ടി മാധ്യമപ്രവർത്തകർക്ക് മറുപടിയില്ലാതെ മടങ്ങേണ്ടി വരുന്നു എന്ന വിലയിരുത്തലിലാണ് ഇത്തരം ഒരു പുതിയ നീക്കം.
നിയമസഭയ്ക്കുള്ളിലും സതീശന് മുന്നിൽ പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന സാഹചര്യം പതിവാണെന്ന വിമർശനം ഇതിനോടകം തന്നെ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താസമ്മേളനങ്ങളിൽ ഈ രാഷ്ട്രീയ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് ഉയർന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.