തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ചായകുടിക്ക് മാത്രം പൊടിക്കുന്നത് ലക്ഷങ്ങൾ. ചീഫ് സെക്രട്ടറി എ. ജയതിലകും സംഘവും വെറും മൂന്ന് മാസം കൊണ്ട് ചായ കുടിച്ചു തീർത്തത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണക്കിലെ കളി ഇങ്ങനെ: സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നാണ് ജയതിലകും മറ്റ് ഐ എ എസുകാരും ലഘു ഭക്ഷണം എത്തിച്ചിരുന്നത്. 2025 ഒക്ടോബർ, നവംബർ, ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇത്തവണയും ലോട്ടറിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രധാന പ്രതീക്ഷ. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ലോട്ടറി വിൽപനയിലൂടെ റെക്കോർഡ് വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കണക്കുകളിലെ ‘ഭാഗ്യക്കുറി’ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വർധനവാണ് ലോട്ടറി വരുമാനത്തിൽ ധനമന്ത്രി പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രസംഗത്തിലെ പ്രധാന കണക്കുകൾ ഇതാ: അതായത്, മുൻ വർഷത്തേക്കാൾ ഏകദേശം 725 കോടി രൂപയുടെ അധിക വിൽപനയാണ് സർക്കാർ ഇക്കുറി മുന്നിൽ കാണുന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുകയുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സി.പി.എമ്മിലെ തന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിയമസഭയിലെ പുതിയ നടപടികൾ. ധനാഭ്യർത്ഥന ചർച്ചകളിൽ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ചാണ് റിയാസിന് മുഖ്യമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്. സഭയെ ഞെട്ടിച്ച 'സീനിയോറിറ്റി' മാറ്റം നാളെ മുതൽ നിയമസഭയിൽ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചകൾ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല. വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ സാധാരണഗതിയിൽ ഓരോ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ കാത്തിരിക്കുന്ന ക്ഷാമബത്ത (DA), ക്ഷാമആശ്വാസ (DR) കുടിശിക വിതരണത്തിനുള്ള നീക്കങ്ങൾ സർക്കാർ സജീവമാക്കി. കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും ആദ്യ ഗഡു ഈ ബജറ്റിൽ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ജീവനക്കാർ. എന്നാൽ, ഈ ആദ്യ ഗഡു വിതരണം ചെയ്യുന്നതിനു മാത്രം ഏകദേശം 15,000 കോടി മുതൽ 24,000 കോടി രൂപ വരെ കണ്ടെത്തേണ്ടി വരുമെന്നാണ് ധനവകുപ്പിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. 'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്…
തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ബാലഗോപാൽ ധനമന്ത്രിയായ…
Sign in to your account