തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ട്രഷറി നിയന്ത്രണത്തിലും ഇളവ് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പുമായി (MEDISEP) ബന്ധപ്പെട്ട് ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വൻ അബദ്ധം. M.Com കാരനാണ് നമ്മുടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പഠിപ്പ് ഉണ്ടെന്ന് വിചാരിച്ച് കണക്ക് അറിയാമെന്ന് വിചാരിക്കുന്നത് അബദ്ധമാവും എന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. ഡിസംബർ 22-ന് പുറത്തിറക്കിയ ഉത്തരവിലാണ് വർഷങ്ങളുടെ കണക്കിൽ വ്യക്തമായ പിഴവ് വന്നിരിക്കുന്നത്. 01/01/2026 മുതൽ 31/12/2028 വരെയുള്ള കാലാവധിയെ '2 വർഷം' എന്നാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം. 2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം. തുറന്നടിച്ച് 'ത്രിമൂർത്തികൾ' പാർട്ടിയിലെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക 'ശമ്പള കമ്മിറ്റി' രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും. കുടിശികയിൽ ‘പാര’ വെച്ച്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള 'ഇലക്ഷൻ തള്ള്' മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം. 2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും…
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി. രാജേഷിന് കൈമാറിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഇടനാഴികളിൽ ഈ ചോദ്യം ഉയർന്നത്. ജി.എസ്.ടി വകുപ്പിലെ ജോയിൻ്റ് കമ്മീഷണറുടെ ഗ്രേഡ് പ്രൊമോഷൻ സംബന്ധിച്ച ഫയലാണ് ഇന്നലെ രാവിലെ 10.36-ന് എം.ബി. രാജേഷിന് കൈമാറിയത്. എക്സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായ എം.ബി.…
തിരുവനന്തപുരം: പ്രാദേശിക സർക്കാരുകളുടെ സുഗമമായ പ്രവർത്തനത്തിന് കനത്ത തിരിച്ചടി നൽകി, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിൽ നിന്നും നാലായിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയാണ് വെട്ടിക്കുറച്ചത്. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് രേഖകൾ തന്നെ ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. വർഷം തിരിച്ച് വെട്ടിക്കുറച്ച തുക (ബജറ്റ് വിഹിതത്തിൽ നിന്നും): 2025-26 വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തിയത് 9215 കോടിയാണ്. എന്നാൽ സാമ്പത്തിക വർഷം ആരംഭിച്ച് 9…
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ വൻ വെട്ടിക്കുറവ് വരുത്താൻ ധനവകുപ്പ് നീക്കം. ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇനി നാല് മാസം മാത്രം അവശേഷിക്കെ, 4412.89 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയിട്ടുള്ളത് 1159 കോടി രൂപ മാത്രം. പ്ലാനിംഗ് ബോർഡിന്റെ ഔദ്യോഗിക രേഖകളായ 'പ്ലാൻ സ്പേസ്' ആണ് ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ബാക്കി 3253 കോടി രൂപയുടെ വിഹിതം ഇനി പഞ്ചായത്തുകൾക്ക് ലഭിക്കാൻ…
Sign in to your account