തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ/ഡി.ആർ (Dearness Allowance/Dearness Relief) കുടിശിക വിതരണം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം പുറത്തുവന്നു. കുടിശിക എട്ട് ഗഡുക്കളായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസ് ഇന്ന് വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗികമായ സർക്കാർ ഉത്തരവ് (Government Order) ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഉത്തരവ് നാളെയെന്ന് സൂചന കുടിശിക വിതരണം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ വലിയ ആവേശത്തിലാണ്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ: 'സതീശൻ തരട്ടെ' എന്ന ലൈൻ? ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം. നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി…
തിരുവനന്തപുരം: ഹൈക്കോടതി വിധിയിലൂടെ നാണക്കേടിന്റെ നിഴലിലായ നവകേരള സർവേയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ചതിക്കുഴിയെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്ത്. 20 കോടി രൂപയുടെ ഈ വിവാദ പദ്ധതി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ്, പദ്ധതിക്കായി ബജറ്റിൽ നയാപൈസ വകയിരുത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വിധി അനുകൂലമായാൽ പോലും ഈ തുക നൽകേണ്ടി വരിക അടുത്ത സർക്കാരായിരിക്കും. ബജറ്റ് രേഖകൾ പറയുന്നത് ഇങ്ങനെ: ജനുവരി 29-ന്…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി. "നിങ്ങളെക്കൊണ്ട് നാണംകെട്ടു" എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നിയന്ത്രണങ്ങൾ: വിവാദമായ ആ 'ചായക്കണക്ക്' ഇങ്ങനെ: സെക്രട്ടേറിയറ്റിലെ ഇന്ത്യൻ…
Sign in to your account