Tag: Kerala Politics

Kerala Politics News 1 Min Read

പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

​കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ കുടുംബത്തിൽ ഇനി വിവാഹ മംഗളാരവം. ഉമ തോമസിൻ്റെയും അന്തരിച്ച ജനപ്രിയ നേതാവ് പി.ടി. തോമസിൻ്റെയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു. തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റെയും സലോമിയുടെയും മകളായ ആഗ്നയാണ് വധു. ​ഫേസ്ബുക്കിലൂടെ ഉമ തോമസ് തന്നെയാണ് മകൻ്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ വിവേകിനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. ക്യാമ്പസിൽ

Kerala Politics News 1 Min Read

സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ​നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം ​സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ

Kerala Politics News 1 Min Read

കേരളത്തെ വീണ്ടെടുക്കാൻ ‘പുതുയുഗ യാത്ര’; വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പടയോട്ടത്തിന് നാളെ തുടക്കം; നവമാധ്യമങ്ങളിൽ തരംഗമായി കവർ ചേഞ്ച് കാമ്പയിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ (ഫെബ്രുവരി 6) പ്രയാണം ആരംഭിക്കുന്നു. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. ​പത്ത് വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് ബദലായി ഒരു 'പുതിയ കേരളം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യജനാധിപത്യ മുന്നണി (UDF) ഈ രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്.

Kerala Politics News 2 Min Read

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ഒഴിഞ്ഞ കസേരകൾ; ഗോവിന്ദൻ്റെ ജാഥ നനഞ്ഞ പടക്കം! പ്രതീക്ഷയായി സതീശൻ്റെ ‘പുതുയുഗ യാത്ര’ വരുന്നു

കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ​ഭരണത്തോടുള്ള മടുപ്പ്; ജനം

Kerala Politics News 1 Min Read

സതീശൻ്റെ ബൈബിൾ പ്രസംഗങ്ങൾ: സി.പി.എം സെക്രട്ടറിയേറ്റിൽ ചർച്ച; ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ? സുവിശേഷകനെ തേടി സി പി എം

തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: "ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?" ​സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു.

Kerala Politics News 1 Min Read

ദളിത് വിരുദ്ധ സർക്കാരോ? 30 ലക്ഷം ജനങ്ങൾക്ക് മന്ത്രിയില്ല; 500 കോടി വെട്ടി; പട്ടികജാതി വകുപ്പിനെ ശ്വാസം മുട്ടിച്ച് പിണറായി സർക്കാർ!

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി ജനവിഭാഗത്തോടുള്ള പിണറായി സർക്കാരിന്റെ അവഗണന അതിരുകടക്കുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്ന കെ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയതോടെ, സംസ്ഥാനത്തെ 9.1 ശതമാനം വരുന്ന ജനവിഭാഗം ഭരണകൂടത്തിന്റെ കണ്ണിൽ അനഭിമതരായി മാറിയിരിക്കുകയാണ്. അർഹരായ ഒട്ടേറെ എം.എൽ.എമാർ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഭരണപക്ഷത്തുണ്ടായിട്ടും ഈ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. ​ഒഴിഞ്ഞ കസേര, നിലച്ച പദ്ധതികൾ ​കെ. രാധാകൃഷ്ണൻ

Kerala Politics News 1 Min Read

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരൻ; ശിവൻകുട്ടി വെറും കുട്ടി!

തിരുവനന്തപുരം: നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ചത് നിയമസഭയിൽ ആവേശത്തോടെ സംസാരിക്കുന്ന വി. ശിവൻകുട്ടിയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ ബിജെപിയുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കി അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത് 'കണ്ണോത്ത് കരുണാകരന്റെ മകൻ' കെ. മുരളീധരന്റെ വരവായിരുന്നു. ​വോട്ട് വിഹിതത്തിലെ ഞെട്ടിക്കുന്ന വ്യത്യാസം ​2016-ലെയും 2021-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ ശിവൻകുട്ടിയുടെ ജനപ്രീതിയിൽ ഇടിവാണ് സംഭവിച്ചതെന്ന് വ്യക്തമാകും: ​അതായത് അഞ്ച് വർഷത്തിന് ശേഷം ശിവൻകുട്ടിക്ക് 3,305

Kerala Politics News 1 Min Read

യു ടേൺ ! പിണറായിയെ കൈവിട്ട് യൂസഫലി

തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. "ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്" എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ

Kerala Politics News 1 Min Read

​ക്യാമ്പസിന്റെ പ്രിയപുത്രൻ മടങ്ങിയെത്തി; ‘നിങ്ങൾ സ്വപ്നം കാണുന്ന കേരളം യാഥാർത്ഥ്യമാക്കും’, തേവരയിൽ ആവേശമായി വി.ഡി സതീശൻ

കൊച്ചി: രാഷ്ട്രീയ പോരാട്ടങ്ങളുടെ കനൽവഴികളിൽ തന്നെ രൂപപ്പെടുത്തിയെടുത്ത ആ പഴയ ക്യാമ്പസ് മുറ്റത്തേക്ക് അദ്ദേഹം വീണ്ടുമെത്തി. ഇത്തവണ ഒരു കെ.എസ്.യു പ്രവർത്തകനായല്ല, മറിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന നിലയിൽ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന വിദ്യാർത്ഥി സംവാദം വി.ഡി സതീശൻ എന്ന നേതാവിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മ പുതുക്കലായി മാറി. ​ഓർമ്മകളുടെ തണലിൽ ഒരു മടക്കയാത്ര ​താൻ കൊടിപിടിച്ച് നടന്ന ഇടനാഴികളും, ആദ്യമായി വോട്ട് ചോദിച്ച ക്ലാസ് റൂമുകളും വി.ഡി

Kerala Politics News 2 Min Read

പിണറായിയുടെ ‘മെഗാ ഗെയിം’ പൊളിഞ്ഞു! ഭാവി സുരക്ഷിതമല്ലെന്ന് PR Team, നേതാവ് പിൻവലിഞ്ഞു; അതോടെ എല്ലാം സ്വാഹ!

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതിനിടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവിഷ്കരിച്ച അതീവ രഹസ്യമായ 'ഓപ്പറേഷൻ' പരാജയപ്പെട്ടു. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിലൂടെ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനും, അതിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് മൂന്നാം ഘട്ടത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നത്. ​തിരക്കഥ ഇങ്ങനെ: മൂന്ന് ഘട്ടങ്ങളിലായി പ്ലാൻ ചെയ്ത രാഷ്ട്രീയ അട്ടിമറി ​ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നീക്കങ്ങൾ സജീവമാക്കിയത്.