Tag: Kerala Politics

Kerala Politics News 1 Min Read

പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ​രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ

Kerala Politics News 1 Min Read

‘ ഇരവാദം’ പൊളിഞ്ഞു; വെള്ളാപ്പള്ളിക്ക് പൊങ്കാല ! സതീശന് പിന്തുണയുമായി സോഷ്യൽ മീഡിയ

​തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തിരിച്ചടിയാകുന്നു. വി.ഡി. സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഇന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് താഴെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. https://www.facebook.com/share/p/1MQhMvNWb2 ​വർഗീയതയ്‌ക്കെതിരെ സതീശൻ; എസ്.എൻ.ഡി.പി യോഗത്തെയല്ലെന്ന് കമന്റുകൾ ​വെള്ളാപ്പള്ളിയുടെ പോസ്റ്റിന് താഴെ ഇതിനകം നാലായിരത്തോളം

Kerala Politics News 4 Min Read

മരിക്കാനും തയാർ, വർഗീയതയോട് സന്ധിയില്ല; ഇന്ദിരാ ഗാന്ധിയെ ഓർമ്മിപ്പിച്ച് വി.ഡി സതീശന്റെ വാക്കുകൾ | VD Satheesan, Indira Gandhi Speech Comparison

​കൊച്ചി: കേരളത്തിന്റെ മതേതര മണ്ണിൽ വർഗീയതയുടെ കനലുകൾ എറിയുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നു. 1984 ഒക്‌ടോബർ 30-ന് ഭുവനേശ്വറിൽ ഇന്ദിരാഗാന്ധി നടത്തിയ അവസാന പ്രസംഗത്തിന്റെ ആവേശവും അചഞ്ചലമായ നിലപാടും സതീശന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ​ചരിത്രം ആവർത്തിക്കുമ്പോൾ: ഇന്ദിരയും സതീശനും ​1984-ൽ ഇന്ദിരാഗാന്ധി പറഞ്ഞത് ഇപ്രകാരമായിരുന്നു: "എനിക്ക് നേരെ എത്ര

Kerala Politics News 1 Min Read

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരേ വേദിയിൽ; കൊല്ലത്ത് നാളെ ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനം

കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ വർഗീയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നാളെ ഒരേ വേദിയിൽ എത്തും. കൊല്ലം ആശ്രാമത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. ​നാളെ രാവിലെ 10.30-ന് അനാച്ഛാദനം ​സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദനമാണ് നാളെ (ജനുവരി 19)

Kerala Politics News 1 Min Read

വെള്ളാപ്പള്ളി-സുകുമാരൻ നായർ ഐക്യം; ആവേശം മൂത്ത് മന്ത്രി വാസവൻ്റെ ഫോൺ വിളി, രാഷ്ട്രീയ ചർച്ചയായി ‘ഫോൺ വെപ്രാളം’

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ജി. സുകുമാരൻ നായർ നടത്തിയ പത്രസമ്മേളനം കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അതിശയിപ്പിച്ചത് പത്രസമ്മേളനത്തിനിടെ മന്ത്രി വി.എൻ വാസവൻ നടത്തിയ ഫോൺ വിളിയാണ്. സമുദായ നേതാക്കൾ തമ്മിലുള്ള ഐക്യത്തിൽ ആവേശഭരിതനായാണ് മന്ത്രി സുകുമാരൻ നായരെ തത്സമയം ഫോണിൽ വിളിച്ചത്. ​പത്രസമ്മേളനത്തിനിടെ സുകുമാരൻ നായരുടെ മറുപടി ​പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് സുകുമാരൻ നായരുടെ മൊബൈൽ ഫോൺ

Kerala Politics News 2 Min Read

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു! 2021 ൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സുകുമാരൻ നായരുടെ സ്പാർക്ക്; അതോടെ ഭരണം പ്രതീക്ഷിച്ച യു ഡി എഫിൻ്റെ കഥ കഴിഞ്ഞു

​കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ​വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും ​2021 ഏപ്രിൽ 6-ന് വോട്ട്

Kerala Politics News 2 Min Read

വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആരെ പിന്തുണച്ചാലും അവർ തോൽക്കും! പിണറായിയുടെ കഷ്ടകാലം തുടരും..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് ​2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നാം പീഡനക്കേസിൽ എംഎൽഎക്ക് തിരിച്ചടി

തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ ജയിലിൽ തുടരും. അടച്ചിട്ട മുറിയിലായിരുന്നു (In-camera) കോടതി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വാധീനശക്തിയുള്ള ജനപ്രതിനിധി എന്ന

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ