Tag: Kerala Politics

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പ് ! ഉന്നത ഉദ്യോഗസ്ഥൻ കേരളം വിടുന്നു,പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ കേരളം വിട്ട് മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയമാണ് ഉദ്യോഗസ്ഥന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. ​തിരിച്ചടി ഭയന്ന് 'മുങ്ങൽ'? ​വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന്

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 1 Min Read

സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ സമരത്തിൽ അണിനിരക്കും. ​ഡൽഹി വേണ്ട, പ്രതിഷേധം തിരുവനന്തപുരത്ത് മതിയെന്ന് തീരുമാനം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Finance News 2 Min Read

ഖജനാവ് കാലി! കേരളം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക്; റവന്യു കമ്മി കുതിച്ചുയരുന്നു, പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കാൻ നീക്കം

കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് സർക്കാർ നിരത്തുന്ന അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിച്ചുവരികയാണ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ, സംസ്ഥാനം നേരിടുന്നത് സാധാരണമായ ഒരു സാമ്പത്തിക ഞെരുക്കമല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു തകർച്ചയാണെന്ന് വ്യക്തമാകും. റവന്യു വരവും റവന്യു ചെലവും തമ്മിലുള്ള അന്തരമായ റവന്യു കമ്മി (Revenue Deficit) ഓരോ വർഷവും കുതിച്ചുയരുന്നത് ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമല്ല. ​കണക്കിലെ ആപൽസൂചനകൾ 2022-23ൽ ഏകദേശം 9,000

Kerala Politics News 2 Min Read

വി.കെ. ഇബ്രാഹിം കുഞ്ഞിന് വിട; 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ! പ്ലാൻ ഫണ്ട് വിനിയോഗം 300 ശതമാനം; വിട വാങ്ങിയത് വികസന നായകൻ

കൊച്ചി: കളമശ്ശേരി മണ്ഡലത്തെ വികസനത്തിന്റെ നെറുകയിലെത്തിച്ച ജനപ്രിയ നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കളമശ്ശേരിയുടെ ചരിത്രത്തിൽ ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടുണ്ടാകില്ല. ​കളമശ്ശേരിയുടെ ശില്പി ​ആലുവ വിഭജിച്ച് പുതിയ മണ്ഡലമായപ്പോൾ മട്ടാഞ്ചേരിയിൽ നിന്നെത്തിയ ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിൽ തീർത്തത് സമാനതകളില്ലാത്ത വികസന വിപ്ലവമായിരുന്നു. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത പദ്ധതികൾ അദ്ദേഹം

Kerala Politics News 2 Min Read

ഇടതുകോട്ടയിൽ പടർന്നുപന്തലിച്ച ‘സതീശൻ പ്രഭാവം’; പറവൂരിന്റെ മനസ്സ് മാറ്റിയ 25 വർഷങ്ങൾ!

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഇടത് മുന്നണിക്ക് ഉറച്ച വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു എറണാകുളം ജില്ലയിലെ പറവൂർ. എന്നാൽ ഇന്ന് പറവൂർ എന്ന പേരിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരേയൊരു പേര് വി.ഡി സതീശൻ എന്നതാണ്. വെറുമൊരു എം.എൽ.എ എന്നതിലുപരി, മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വിശ്വസ്തനായി സതീശൻ മാറിയത് കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. ​തുടക്കം 1996-ൽ; വിയർത്തത് ഇടത് മുന്നണി ​1996-ൽ സംസ്ഥാനമാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ, പറവൂരിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ​വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ

Kerala Politics News 1 Min Read

​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ​സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും

Kerala Politics News Sports 1 Min Read

അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റെങ്കിലും പിന്നീട് കപ്പുയർത്തിയ അർജന്റീനയുടെ ചരിത്രമാണ് എൽ.ഡി.എഫിന്റെ പരാജയങ്ങൾക്ക് ബേബി മറുമരുന്നായി അവതരിപ്പിച്ചത്. എന്നാൽ, കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ഉപമ വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ​ബേബിയുടെ വാദം ഇങ്ങനെ: ​ലോകകപ്പിലെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന

Kerala Politics News 1 Min Read

ആൻ്റണി രാജുവിൻ്റെ രാജി നാടകം പൊളിഞ്ഞു ! കോടതി വിധി വന്നതു മുതൽ അയോഗ്യത, രാജി സ്വീകരിക്കാനാവില്ലെന്ന് നിയമസഭ സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് തിരുവനന്തപുരം എംഎൽഎ ആന്റണി രാജുവിന് പദവി നഷ്ടമായി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെയാണ് നിയമസഭാംഗത്വത്തിൽ നിന്നും അദ്ദേഹം അയോഗ്യനായത്. ​കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത നിലവിൽ വന്നതിനാൽ ആന്റണി രാജുവിന് ഇനി എംഎൽഎ സ്ഥാനം രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ശിക്ഷാവിധി പുറത്തുവന്നതിന് പിന്നാലെ സ്പീക്കർക്ക്