തിരുവനന്തപുരം: ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി…
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്. ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും 2019 ഏപ്രിൽ 9-നാണ് കെ.എം. മാണി…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ബെവ്‌കോ ജനങ്ങളെ ക്ഷണിച്ചതിന് പിന്നാലെ വേറിട്ട ഒരു നാമനിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത്. കേരളം പത്ത് വർഷം ഭരിച്ചിട്ടും സ്വന്തം പേര് ചാർത്താൻ ഒരു വികസന പദ്ധതി പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് പ്രാണകുമാർ പരിഹസിച്ചു. "കെ. കരുണാകരന് നെടുമ്പാശേരി വിമാനത്താവളമുണ്ട്, ഉമ്മൻചാണ്ടിക്ക് വിഴിഞ്ഞവും മെട്രോയുമുണ്ട്. എന്നാൽ പിണറായി വിജയൻ തുടങ്ങിയ…
തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ട്രഷറി നിയന്ത്രണത്തിലും ഇളവ് കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്…
തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. പ്രചാരണം തുടങ്ങിയത് ഇങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ…
തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനിടയിൽ എടുത്തുപറയാൻ ഒരു വികസനനേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ പ്രിയപ്പെട്ട പദ്ധതിയായ 'ലോക കേരള സഭ' നേരത്തെയാക്കാൻ ഒരുങ്ങുന്നു. സാധാരണ ഗതിയിൽ 2026 ജൂണിൽ നടക്കേണ്ട അഞ്ചാം ലോക കേരള സഭ, അഞ്ച് മാസം മുൻപേ അതായത് 2026 ജനുവരി 29 മുതൽ 31 വരെ നടത്താനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ സ്വന്തം 'കുഞ്ഞ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക കേരള സഭ, തന്റെ കാലാവധി…
തിരുവനന്തപുരം: പ്രവാസ ലോകത്തെ സാധാരണക്കാർക്ക് എന്ത് ഗുണമെന്ന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന 'ലോക കേരള സഭ'യുടെ അഞ്ചാം പതിപ്പിന് വേദിയൊരുങ്ങുന്നു. ജനുവരി 29, 30, 31 തീയതികളിൽ ആണ് ലോക കേരള സഭ. 29 ന് നിശാഗന്ധിയിലാണ് ഉദ്ഘാടനം . 30,31 തീയതികളിൽ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളന പരിപാടികൾ നടക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്. ബജറ്റ് സമ്മേളനത്തിന് അവധി;…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം. തുറന്നടിച്ച് 'ത്രിമൂർത്തികൾ' പാർട്ടിയിലെ…
പത്തനംതിട്ട: ഭക്തിഗാനങ്ങൾ പാരഡിയായി ഇറക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശ്വാസത്തോടും ആചാരത്തോടും പാർട്ടി കാട്ടുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2006-ലെ 'സത്യപ്രതിജ്ഞാ' ശാസന മറന്നോ? ഇതേ രാജു ഏബ്രഹാം നിയമസഭാംഗമായിരുന്ന 2006-ലാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ എം.എം മോനായി, ഐഷാ പോറ്റി എന്നീ പാർട്ടി അംഗങ്ങളെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ…
Sign in to your account