തിരുവനന്തപുരം: ശമ്പള – പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള – പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള – പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി ഇത് പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതിനാണ് വീണ്ടും പാര വന്നത്.
പതിവ് പോലെ കൃത്യം ആറ് മണിക്ക് അവസാനിച്ച പത്രസമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ, പോറ്റി എന്നിവരായിരുന്നു താരങ്ങൾ.ശമ്പള പരിഷ്കരണം സംബന്ധിച്ച ഒരു വാക്കും മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. പ്രഖ്യാപനം മാറ്റിവെച്ചതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പതിവ് പോലെ സമയം പാലിച്ചു കൊണ്ട് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.