തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) അധികാരത്തിൽ. തെരഞ്ഞെടുപ്പ് വേളയിൽ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് നൂറിലേറെ സീറ്റുകൾ നേടുമെന്ന സതീശന്റെ ആത്മവിശ്വാസം ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു.

എറണാകുളത്തും മലപ്പുറത്തും സമ്പൂർണ്ണ ആധിപത്യം
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് സതീശൻ നേരത്തെ പ്രവചിച്ചിരുന്നു. എറണാകുളം, മലപ്പുറം ജില്ലകളിലെ മുഴുവൻ സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന അദ്ദേഹത്തിന്റെ വാദം ഫലം വന്നപ്പോൾ യാഥാർത്ഥ്യമായി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വ്യാപിച്ച ഈ വിജയാവേശത്തിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അടിയുറച്ച മതേതര നിലപാടും വിജയവും
വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് യു.ഡി.എഫിന്റെ ഈ വൻ മുന്നേറ്റത്തിന് പിന്നില പ്രധാന ഘടകം. പരാജയപ്പെട്ടാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പോലും പ്രഖ്യാപിച്ച് സതീശൻ നടത്തിയ വെല്ലുവിളി പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകിയത്. സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഓരോ മണ്ഡലത്തിലെയും കൃത്യമായ പ്രവർത്തനങ്ങൾ വരെ നേരിട്ട് വിലയിരുത്തിയ സതീശന്റെ നേതൃപാഠവം ഈ വിജയത്തിൽ നിർണ്ണായകമായി.
കേരളത്തിന്റെ മതേതര മനസ്സ് യു.ഡി.എഫിനൊപ്പമാണെന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.