തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവർഷ വിരുന്ന് ഡിസംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക പദവിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഇത്തവണ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിന് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപയും 2024-ൽ അനുവദിച്ചിരുന്നു.
ഇത്തവണ ഹയാത്ത് റീജൻസിയിൽ വിരുന്ന് ഒരുക്കുമ്പോൾ ചെലവ് 30 ലക്ഷം രൂപയ്ക്ക് മുകളിൽ ആകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ, മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുക്കും.
![]()
