തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്.
സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച ശേഷവും നിലനിർത്തുന്ന ഏതാനും IAS ഉദ്യോഗസ്ഥരാണ് ഇപ്പോൾ സിവിൽ സർവീസിലെ പ്രധാന ചർച്ചാവിഷയം. 73 വയസ്സുകാരനായ കെ. ജയകുമാർ സമയം രണ്ട് പദവികൾ വഹിക്കുന്നതും, 67 വയസ്സ് കഴിഞ്ഞ കെ എം. എബ്രഹാം കിഫ്ബി സി.ഇ.ഒ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കെ ഡിസ്ക് തലവൻ എന്നീ സുപ്രധാനമായ മൂന്ന് പദവികൾ വഹിക്കുന്നതും സിവിൽ സർവീസിലെ പ്രധാന ചർച്ച വിഷയമാണ്.
1952 ഒക്ടോബർ 6ന് ജനിച്ച, 73 വയസ്സുള്ള ഐ.എം.ജി ഡയറക്ടറും ശബരിമല ദേവസ്വം ബോർഡ് ചെയർമാനുമായ കെ ജയകുമാർ വിരമിച്ച ശേഷവും കസേര ലഹരിയായി കാണുന്നവരുടെ പ്രതിനിധിയാണ്.
1958 മെയ് 3 ന് ജനിച്ച, 67 വയസ്സ് കഴിഞ്ഞ കെ.എം. എബ്രഹാമാണ് മൂന്ന് പദവികൾ വഹിക്കുന്ന മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ. ഏറ്റവും മികച്ച ഡോക്ടർമാർ പോലും വിരമിച്ചാൽ പിറ്റേദിവസം സർവീസിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, ഈയൊരു വിഭാഗം IAS ഉദ്യോഗസ്ഥർ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയാൻ കാരണമാകുന്നുണ്ട്.
ഒരേ സമയം പെൻഷനും ലക്ഷങ്ങൾ ശമ്പളവും കൈപ്പറ്റുന്ന ഇക്കൂട്ടരാണ് ഭരണം മാറുന്നതിനെ ഏറ്റവും കൂടുതൽ പേടിക്കുന്നത്. പിണറായി സർക്കാർ വീഴല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നതും ഇവർ തന്നെ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം തെറിക്കുന്ന കസേര കെ.എം. എബ്രഹാമിൻ്റേത് ആയിരിക്കും. നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഭരണം മാറിയാൽ നിരവധി കേസുകളിൽ എബ്രഹാമിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പാണ്.
![]()
