തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബോർഡിന്റെ (KIIFB) വാടക കുതിച്ചുയരുന്നതിൽ വൻ വിമർശനം. കിഫ്ബിയുടെ 2024–25 വാർഷിക റിപ്പോർട്ട് പ്രകാരം കെട്ടിട വാടകയിനത്തിൽ മാത്രം 3.05 കോടി രൂപയാണ് ബോർഡ് ചെലവഴിച്ചിരിക്കുന്നത്. മുൻവർഷത്തെ (2023–24) 2.51 കോടി രൂപയിൽ നിന്നാണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വാടകക്ക് എടുത്ത കെട്ടിടം 6 കോടി രൂപക്കാണ് കിഫ് ബി നവീകരിച്ചത്.
സംസ്ഥാനത്ത് ആകെ നാല് പ്രധാന കെട്ടിടങ്ങളിലാണ് കിഫ്ബി വാടകയ്ക്ക് പ്രവർത്തിക്കുന്നത്:
തിരുവനന്തപുരം: ഫെലിസിറ്റി സ്ക്വയർ (Felicity Square), ഹീതർ (Heather) കെട്ടിടങ്ങൾ.
എറണാകുളം: കെ.എം.ആർ.എല്ലിന്റെ (KMRL) വടക്കേക്കോട്ടയിലുള്ള സ്പേസ്.
കോഴിക്കോട്: ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളുടെയും ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത പ്രത്യേക അപ്പാർട്ട്മെന്റ്.
വാടകയ്ക്ക് പുറമെ കറന്റ് ചാർജ്, മെയ്ന്റനൻസ് തുടങ്ങിയ വിനിയോഗ ചെലവുകൾ (Utility Expenditure) കൂടുന്നതും കിഫ്ബിയുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നു.