തിരുവനന്തപുരം: വീണാ വിജയൻറെ കമ്പനിയായ എക്സാലോജിക് സി.എം.ആർ.എല്ലിന് യാതൊരുവിധ ഐ.ടി സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണ് കോടികൾ കൈമാറിയതെന്നുമുള്ള കർത്തയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു.
2024 ഏപ്രിൽ 24 നാണ് കർത്ത ഇത് സംബന്ധിച്ച് ഇ. ഡിക്ക് മൊഴി നൽകിയത്. കൃത്യം രണ്ടാം ദിവസം അതായത് 2024 ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പ്. തൃശൂരിൽ നിന്ന് ബിജെപി സുരേഷ് ഗോപിയിലൂടെ ലോകസഭയിലേക്ക് ആദ്യമായി അക്കൗണ്ട് തുറന്നു. അന്നേ ഇത് പിണറായി മോദി ഡീൽ ആണെന്ന ആരോപണം ഉയർന്നിരുന്നു. പിണറായി കുടുംബത്തിനെതിരെയുള്ള കർത്തയുടെ മൊഴി ഇത്ര നാളും പുറത്ത് വരാത്തത് ഈ ഡീലിൻ്റെ ഭാഗം ആയിരുന്നു എന്ന് വ്യക്തം.
പിണറായിയെ മുൾമുനയിൽ നിർത്തി ബിജെപി സംസ്ഥാനത്ത് വൻ രാഷ്ട്രിയ നേട്ടം ഉണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോക സഭയിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ 3 എം എൽ എ മാരും ബി.ജെ പിക്ക് ലഭിച്ചു. മറുവശത്ത് സിപിഎം തകർന്ന് തരിപ്പണമായി. ലോകസഭയിൽ കെ. രാധാകൃഷ്‌ണൻ ജയിച്ചത് മാത്രമാണ് സിപിഎമ്മിൻ്റെ അക്കൗണ്ടിൽ ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി നയിച്ച ഇടതുമുന്നണി 35 സീറ്റിൽ ഒതുങ്ങി പ്രതിപക്ഷമായി.
കർത്തയുടെ 2024 ഏപ്രിൽ 24 ലെ മൊഴി ഇപ്പോൾ പുറത്ത് വന്നത് പിണറായി രാഷ്ട്രിയമായി ഏറ്റവും ദുർബലമായി ഇരിക്കുന്ന സമയത്ത് ആണ്. വീണ വിജയൻ്റെ അറസ്റ്റ് ഏത് സമയത്തും ഉണ്ടാകും. കർത്തയുടെ മൊഴി പിണറായിയേയും കുരുക്കിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി പിണറായിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന.
ഇ