തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു.
പ്രതിപ്പട്ടികയിൽ പ്രമുഖർ
അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ പ്രമുഖ വൈദീകർ ഇപ്പോഴും പ്രതിപ്പട്ടികയിൽ തുടരുകയാണ്. ആർച്ച് ബിഷപ്പിനെതിരെയുള്ള കേസ് മാത്രമാണ് സർക്കാർ പിൻവലിച്ചത്.
വൈദീകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കാത്തത് തെരഞ്ഞെടുപ്പ് വേളയിൽ വൻ ചർച്ചയായി മാറി കഴിഞ്ഞു.