Tag: Kerala Police

Kerala Politics News 1 Min Read

വിരമിച്ചിട്ടും ‘സ്റ്റാർ’ മോഹം വിടാതെ തച്ചങ്കരി; സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര, മുൻ ഡിജിപിക്കെതിരെ അന്വേഷണം!

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയുടെ അടയാളങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്യാത്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ നടപടി. സ്വന്തം കാറിൽ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നക്ഷത്രമുദ്ര പതിപ്പിച്ച് യാത്ര ചെയ്ത സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം ഇങ്ങനെ​കോട്ടയം വിജിലൻസ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി ഹാജരാകാൻ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ നിയമലംഘനം പുറത്തായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന്റെ

Kerala Politics News 2 Min Read

തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്

Kerala Politics News 1 Min Read

പിണറായി ചതിച്ചു! കേസുകൾ പിൻവലിച്ചില്ല; വൈദീകർക്കെതിരെയുള്ള 34 കേസുകൾ പിൻവലിക്കാതെ സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രതിപ്പട്ടികയിൽ പ്രമുഖർ ​അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ

Kerala Politics News 0 Min Read

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ അമൂല്യമായ സ്വർണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന പുരാതനവും അമൂല്യവുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ കൊട്ടാരം അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സുരക്ഷാ വീഴ്ചയോ? ​ഉയർന്ന സുരക്ഷാ വലയത്തിലുള്ള കവടിയാർ കൊട്ടാരത്തിൽ ഇത്രയും വലിയൊരു കവർച്ച നടന്നത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നിൽ നടന്ന ഈ മോഷണം അതീവ

Kerala Politics News 1 Min Read

ആരോഗ്യ മന്ത്രിയുടേത് പച്ചക്കള്ളം; വീണ ജോർജിനെതിരെ കേസെടുക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയെ ആക്രമിച്ചെന്ന പേരിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സതീശൻ രംഗത്തെത്തിയത്. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന എഫ്.ഐ.ആർ റിപ്പോർട്ട് പച്ചക്കള്ളമാണെന്നും, കലാപമുണ്ടാക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ​പോലീസിന്റെ കള്ളക്കളി പുറത്ത് ​ആരോഗ്യ മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. മന്ത്രിക്ക്

Kerala Politics News 1 Min Read

ഗണേശിൻ്റെ ” ലീലകൾ” ഫോണിൽ പകർത്തി ഭാര്യ; വീണ വിജയനെ അറിയിച്ചു വെന്നും ബിന്ദു മേനോൻ

തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരെ പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്ത്. മന്ത്രിയുടെ വാളകത്തെ വീട്ടിലെ മുറിയിൽ വെച്ച് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ താൻ നേരിട്ട് പകർത്തിയതായും ബിന്ദു മേനോൻ ഏഷ്യാനൈറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വളരെ മോശമായ സാഹചര്യത്തിലാണ് ഗണേഷ് കുമാറിനെ കണ്ടതെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും അവർ അവകാശപ്പെട്ടു. ​മുഖ്യമന്ത്രിയുടെ മകളോട് സഹായം തേടി ​മന്ത്രിയുമായി ബന്ധപ്പെട്ട ഈ വിവാദ വിഷയങ്ങൾ

Kerala Politics News 1 Min Read

അവിടെ യുദ്ധം, ഇവിടെ ഡി.ജി.പിക്ക് കാലാവധി നീട്ടൽ

തിരുവനന്തപുരം: ലോകം പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, കേരളത്തിൽ ഭരണസിരാകേന്ദ്രത്തിൽ നടന്നത് കാലാവധി നീട്ടൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ആശങ്ക പടരുകയാണ്. എന്നാൽ ഇതേസമയത്താണ് കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവി (DGP) റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ​പശ്ചിമേഷ്യയിൽ തീമഴ; തിരിച്ചടിച്ച് ഇറാൻ ​ഇന്നലെയാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ശക്തമായ സൈനിക നീക്കം

Crime News 1 Min Read

സമീനയുടെ കടുംകൈ; വിഴുങ്ങിയ സ്വർണ്ണമാല ക്ലോസറ്റിലൊഴുക്കി | Nilambur Gold Theft Case Updates

നിലമ്പൂർ: സിനിമയെ വെല്ലുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ പോലീസിനെ കബളിപ്പിച്ച് മോഷ്ടാവ് സ്വർണ്ണമാല ക്ലോസറ്റിലൊഴുക്കി. നിലമ്പൂരിൽ കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ പാലേമാട് സ്വദേശിനി സമീനയാണ് നാല് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ പോലീസിനെ വെട്ടിലാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇവർ തൊണ്ടിമുതൽ നശിപ്പിച്ചത്. ​സംഭവത്തിന്റെ പശ്ചാത്തലം ​നാല് ദിവസം മുൻപാണ് നിലമ്പൂരിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുഞ്ഞിന്റെ 3.5 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല സമീന തട്ടിപ്പറിച്ചത്.

Kerala Politics News 1 Min Read

ജാമ്യം ഇല്ല ! മൂന്നാം ബലാൽസംഗ കേസിൽ മാങ്കൂട്ടത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിൽവാസം. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട കോടതി, മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. ​രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ​നേരത്തെയും സമാനമായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; നടപടി മൂന്നാം ബലാത്സംഗക്കേസിൽ; എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു

പത്തനംതിട്ട: പുതിയ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം അദ്ദേഹത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ​ഇ-മെയിൽ വഴി ലഭിച്ച പുതിയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് പ്രാഥമിക വിവരം. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ