തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്.
അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ.
ഇൻ്റലിജൻസ് റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെ കാണുന്ന മുഖ്യമന്ത്രി, തന്ത്രങ്ങളിൽ മാറ്റം വരുത്താൻ സി.പി.എം ജില്ലാ നേതൃത്വത്തിന് അടിയന്തര നിർദ്ദേശം നൽകി.
കെ. മുരളീധരൻ – ശബരി കോംമ്പോ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ സമാഹരിക്കുന്നതിൽ വിജയിച്ചതോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് രംഗത്ത് മങ്ങി. ഇതോടെ പോരാട്ടം എൽ.ഡി.എഫ് – യു.ഡി.എഫ് എന്ന നിലയിലേക്ക് വഴിമാറി. ശബരിമല സ്വർണ്ണ മോഷണ വിഷയം പ്രചരണത്തിൽ യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തിൻ്റെ ശക്തിയിൽ എൽ.ഡി.എഫിനെ തോൽപിക്കാം എന്ന യു.ഡി.എഫ് പ്രതീക്ഷയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൂടുതൽ കരുത്തേകുന്നു.
![]()
