Tag: കേരള രാഷ്ട്രീയം

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

Kerala Politics News 1 Min Read

സതീശൻ്റെ സംഘനൃത്തം വിജയക്കൊടി പാറിച്ചു; വേണുഗോപാലിൻ്റെ ‘ഏകാംഗ നൃത്ത’ത്തിനെതിരെ ജനരോഷം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വിജയമാണ് വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള 'ടീം യു.ഡി.എഫ്' 2026-ൽ സ്വന്തമാക്കിയത്. എന്നാൽ വിജയലഹരിക്കിടയിലും കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കെ.സി. വേണുഗോപാലിൻ്റെ നിലപാടുകൾ. വി.ഡി. സതീശൻ നയിച്ച 'പുതുയുഗ യാത്ര'യുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഇന്ന് വീണ്ടും ചർച്ചയാവുകയാണ്. "എല്ലാവരും ചേർന്ന് സംഘനൃത്തം കളിക്കുമ്പോൾ ജനങ്ങൾ ശ്രദ്ധിക്കും, അതിനിടയിൽ ആരും ഏകാംഗ നൃത്തം (Solo Dance) കളിക്കരുത്" എന്നായിരുന്നു രാഹുലിൻ്റെ ഉപമ.

Kerala Politics News 1 Min Read

കോൺഗ്രസ് വൈകുന്നു, ഇന്റർനെറ്റ് വിധിക്കുന്നു; മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യൽ മീഡിയയിൽ ‘ഉത്സവം’: സതീശനാണ് താരം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഡൽഹിയിൽ ചർച്ചകൾ തുടരുമ്പോൾ, സോഷ്യൽ മീഡിയയിൽ വിധി എഴുതിക്കഴിഞ്ഞ് ജനങ്ങൾ. ഒരാഴ്ചയായി തുടരുന്ന അനിശ്ചിതത്വം ട്രോളുകളും മീമുകളും ഓൺലൈൻ പോളുകളുമായി ഒരു വലിയ ഡിജിറ്റൽ ആഘോഷമായി മാറിയിരിക്കുകയാണ്. സതീശന് അനുകൂലമായി സൈബർ ലോകംകെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. എന്നാൽ "thenextcm.com" എന്ന വെബ്‌സൈറ്റിൽ നടന്ന വോട്ടെടുപ്പിൽ 3 ലക്ഷത്തിലധികം പേർ പങ്കെടുത്തപ്പോൾ

Kerala Politics News 1 Min Read

തിരുവനന്തപുരം വി.ഡിക്ക് ഒപ്പം ! കെ.സി വേണമെന്ന് പറഞ്ഞത് ഷാഫി നോമിനി സുധീർഷാ പാലോട് മാത്രം; കെ. മുരളീധരൻ അടക്കം തലസ്ഥാനത്ത് 6 പേരുടെ പിന്തുണയും സതീശന്

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു. സതീശന് വൻ പിന്തുണ​തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്,

Kerala Politics News 1 Min Read

നേതാവേ, സഹായിക്കണം, പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം! KPCC ഓഫിസിൽ KAS ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ (KAS) ഒരു വിഭാഗം ഉദ്യോഗസ്ഥർ കരുനീക്കം തുടങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി അറിയപ്പെടുന്ന KAS-ലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ ചുവടുമാറ്റുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​നേതാക്കളെ കണ്ട് 'മനസാന്തര' പ്രഖ്യാപനം ​മുൻ സർവീസിൽ താൻ കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും ഇപ്പോഴും മനസ്സ് കൊണ്ട് കോൺഗ്രസുകാരനാണെന്നും അവകാശപ്പെട്ട് ഒരു KAS

Kerala Politics News 1 Min Read

കേരളം ആർക്കൊപ്പം? ജനപ്രീതിയിൽ വി.ഡി സതീശൻ ഒന്നാമത്; ഭരണമാറ്റം പ്രവചിച്ച് സി.പി.ഡി.എസ് പോസ്റ്റ് പോൾ സർവ്വേ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ​ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.

Kerala Politics News 1 Min Read

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.

Kerala Politics News 1 Min Read

ഭരണ തുടർച്ച ഉറപ്പിച്ച് പിണറായി, മെയ് 5 ന് പന്തലിടാൻ നിർദേശം! അത് വ്യാജ വാർത്തയെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മെയ് അഞ്ചിന് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കായി പന്തലിടാൻ നിർദ്ദേശം നൽകിയെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. മംഗളം പത്രത്തിൽ എസ്. നാരായണൻ റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ​"മണ്ടത്തരമോ അല്പത്തരമോ ശുദ്ധ വിവരക്കേടോ അതോ അതിസാമർത്ഥ്യമോ എന്നറിയില്ല" എന്നാണ് വാർത്തയോടുള്ള മനോജിന്റെ പ്രതികരണം. ഇന്ത്യയിലെ

Kerala Politics News 1 Min Read

ഭരണമാറ്റം മുന്നിൽ കണ്ട് ചുവടുമാറ്റം: യുഡിഎഫ് മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാൻ കെഎഎസ് ‘സഖാക്കൾ’; രഹസ്യങ്ങൾ ചോരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?​സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ

Kerala Politics News 1 Min Read

സ്പീക്കർമാരെ പിണറായി ‘വകവരുത്തും’! പദവി നൽകി രാഷ്ട്രീയ വനവാസത്തിലേക്ക് അയക്കുന്ന ക്രൂരമായ ‘വിജയൻ ശൈലി’; ശ്രീരാമകൃഷ്ണനും ഷംസീറും വീണു! രക്ഷപെട്ടത് രാജേഷ് മാത്രം!

​തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ