Tag: കേരള രാഷ്ട്രീയം

Kerala Politics News 1 Min Read

ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ 'രാജസദസ്സിലെ വിദൂഷകന്റെ' വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ 'ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്' പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു. ​ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന 'കൊച്ചമ്മമാരോടും' വിമർശിക്കുന്നവരെ 'ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും' ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക്

Kerala Politics News 1 Min Read

തിരുവനന്തപുരം കോർപറേഷനിൽ ‘ശബരീനാഥൻ മാജിക്’: കെ.എസ്.ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കും; തന്ത്രം മെനഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരീനാഥനെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ധാരണയായി. കവടിയാർ വാർഡിലാകും അദ്ദേഹം ജനവിധി തേടുക. കോർപ്പറേഷനിൽ പാർട്ടിയുടെ ശക്തി തെളിയിക്കുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ​ഡി.സി.സി. ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ കളത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപ്പറേഷനിൽ പൊതുസമ്മതരും ജനകീയരുമായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി

Kerala Politics News 1 Min Read

അതിദാരിദ്ര്യം! മുഖ്യമന്ത്രി പെരും നുണയനോ? നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയെന്ന് സർക്കാർ രേഖകൾ; തെളിവുകൾ പുറത്ത്

തിരുവനന്തപുരം:നിയമസഭയിൽ അതിദാരിദ്ര്യ മുക്ത പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്ലാനിംഗ് ബോർഡ് ബജറ്റ് രേഖകൾ പുറത്ത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, പിണറായി വിജയൻ നിയമസഭയിൽ നുണ പറഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്. ​മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ: 2023- 24, 2024- 25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025- 26-ൽ 60

Kerala Politics News 1 Min Read

വ്യാജവാർത്താ പ്രളയം: വി.ഡി. സതീശനെതിരെ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ലേഖകൻ്റെ ബോംബ്, പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളുടെ പ്രളയമാണ്‌. വി.എസ്. അച്യുതാനന്ദൻ - പിണറായി വിജയൻ പോരിൻ്റെ കാലത്ത് വി.എസിൻ്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് പുതിയൊരു കെട്ടിച്ചമച്ച വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസ്തുത ലേഖനം 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ​💥 സതീശനെതിരെ സ്ഫോടനാത്മകമായ 'വ്യാജ' വാർത്ത ​സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് താക്കീത് ചെയ്തു എന്നതാണ് ലേഖകൻ്റെ സ്ഫോടനാത്മകമായ

Kerala Politics News 1 Min Read

കെ എസ് യു വിൽ പ്രൊമോഷൻ; ജെസ്വിൻ റോയ് അടക്കം 18 കൺവീനർമാരെ ജനറൽ സെക്രട്ടറിമാരാക്കി

​കൊച്ചി: കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെ.എസ്.യു.) സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായകമായ പുനഃസംഘടന. മികച്ച പ്രവർത്തനം കണക്കിലെടുത്ത് 18 സംസ്ഥാന കൺവീനർമാർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി അഖിലേന്ത്യാ നേതൃത്വം ഉത്തരവിറക്കി. കഴിഞ്ഞ ആഴ്ച ചേർന്ന കെ.എസ്.യു. സംസ്ഥാന നേതൃയോഗത്തിന്റെ ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം. ​നിലവിലെ ജനറൽ സെക്രട്ടറിമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കൺവീനർമാരാണ് എന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് കൂട്ട സ്ഥാനക്കയറ്റത്തിന് പിന്നിൽ. സർവ്വകലാശാലകളുടെയും വിവിധ സെല്ലുകളുടേയും ചുമതല

Kerala Politics News 1 Min Read

പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. ​കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ

Kerala Politics News 1 Min Read

പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. ​പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി

Kerala Politics News 1 Min Read

തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം: യു.ഡി.എഫ് നേതാക്കൾക്ക് പിന്നാലെ സി.പി.ഐ നേതാക്കളുടെ ഫോണുകളും നിരീക്ഷണത്തിൽ !

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അടക്കം യു.ഡി.എഫ് (UDF) നേതാക്കളുടെ ഫോൺ ചോർത്തൽ വളരെ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഭരണകക്ഷിയായ സി.പി.ഐ (CPI) നേതാക്കന്മാരും മന്ത്രിമാരും നിരീക്ഷണത്തിലാണ് എന്ന ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ​സിൽവർ ലൈൻ പ്രതിഷേധമാണ് തുടക്കം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് നേതാക്കന്മാരുടെ ഫോൺ ചോർത്തൽ ആരംഭിച്ചത്. തലസ്ഥാനത്തെ

Kerala Politics News 1 Min Read

അമ്മയുടെ വിയോഗത്തിൽ രമേശ് ചെന്നിത്തലയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ!

ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട്ടെ വീട്ടിലെത്തി. മന്ത്രി സജി ചെറിയാന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ​പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മ. ഇന്ന് രാവിലെയായിരുന്നു മരണാനന്തര

Kerala Politics News 2 Min Read

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു. ​സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ