മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 'വാക്കും പഴയ ചാക്കും' പോലെ; നിയമസഭാ കണക്കുകൾ പുറത്ത് തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് പരിധി സർക്കാർ ഉയർത്തി. നേരത്തെ 1.50 ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോൾ 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ഈ തീരുമാനത്തോടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള ഏഴ് വാഹനങ്ങൾക്ക് മാത്രമായി പ്രതിവർഷം 14 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കുക. ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. വാഹനങ്ങളുടെ ടയർ, സ്പെയർ പാർട്‌സുകൾ,…
കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു. മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ…
കൊച്ചി: കേരളത്തിലെ ഭൂഗർഭജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ .പി. സായ് കിരണിൻ്റെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തിൽ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിൽ മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇതോടെ മാറ്റം വരും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിന്റെ ദുരുപയോഗവും തടയാനാണ് പുതിയ നിയന്ത്രണങ്ങൾ.…
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിൽ നിന്നും നിർണ്ണായക CCTV ദൃശ്യങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. സംഭവം സംസ്ഥാന പോലീസ് സേനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തെളിവെടുപ്പിനായി രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് എത്തിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന്…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്.…
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത…
തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്. അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ. ഇൻ്റലിജൻസ് റിപ്പോർട്ടിനെ…
തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്. 80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ…
Sign in to your account