Tag: Pinarayi Vijayan

Kerala Politics News 1 Min Read

പിണറായിക്ക് നട്ടെല്ലുണ്ടോ? ജമാഅത്തെ ഇസ്ലാമി വേദി പങ്കിട്ട മന്ത്രി അബ്ദുറഹിമാനെയും ദലീമയെയും പുറത്താക്കാൻ തന്റേടമുണ്ടോ? ഷിബു ബേബി ജോണിന്റെ തീപ്പൊരി പോസ്റ്റ്!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടച്ചങ്കിനെ വെല്ലുവിളിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ജമാഅത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയാണെന്ന് ഒരു വശത്ത് സി.പി.എം ആവർത്തിക്കുമ്പോൾ തന്നെ, അതേ സംഘടനയുടെ വേദി പങ്കിട്ട മന്ത്രി വി. അബ്ദുറഹിമാനും ദലീമ എം.എൽ.എയ്ക്കുമെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ​രാഷ്ട്രീയ ചെറ്റത്തരമെന്ന് പറഞ്ഞു നടന്നവർ എവിടെ? ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നത് "രാഷ്ട്രീയ ചെറ്റത്തരമാണെന്ന്" മുൻപ് പിണറായി വിജയൻ തന്നെ

Kerala Politics News 1 Min Read

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരേ വേദിയിൽ; കൊല്ലത്ത് നാളെ ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനം

കൊല്ലം: വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ വർഗീയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നാളെ ഒരേ വേദിയിൽ എത്തും. കൊല്ലം ആശ്രാമത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്. ​നാളെ രാവിലെ 10.30-ന് അനാച്ഛാദനം ​സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദനമാണ് നാളെ (ജനുവരി 19)

Kerala Politics News 2 Min Read

ആര്യ രാജേന്ദ്രന്റെ ഗതി പിണറായിക്കും! നിയമസഭ തോൽവി പിണറായിയുടെ തലയിൽ കെട്ടിവയ്ക്കും; തോൽവി ഉറപ്പിച്ച് സി.പിഎം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ​ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന

Kerala Politics News 2 Min Read

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു! 2021 ൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സുകുമാരൻ നായരുടെ സ്പാർക്ക്; അതോടെ ഭരണം പ്രതീക്ഷിച്ച യു ഡി എഫിൻ്റെ കഥ കഴിഞ്ഞു

​കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ​വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും ​2021 ഏപ്രിൽ 6-ന് വോട്ട്

Kerala Politics News 2 Min Read

വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആരെ പിന്തുണച്ചാലും അവർ തോൽക്കും! പിണറായിയുടെ കഷ്ടകാലം തുടരും..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് ​2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ

Kerala Politics News 2 Min Read

​’ജീവനക്കാരുടെ ഡി എ ഭിക്ഷയല്ല’; പിണറായി സർക്കാർ മാതൃകാ മോഷ്ടാവായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

അവസാന സഭ സമ്മേളനം പ്രഹസനമോ? മുഖ്യമന്ത്രി, സ്വപ്ന, ശിവശങ്കർ, വിദേശ യാത്ര ചോദ്യങ്ങൾക്ക് 5 വർഷമായിട്ടും മറുപടി ഇല്ല ! 207 ചോദ്യങ്ങൾ, പിണറായി മറുപടി നൽകിയത് 33 എണ്ണത്തിൽ മാത്രം

തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്. ​ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 1 Min Read

​ഐഷാ പോറ്റി ‘പുലി’യല്ല, ‘പുപ്പുലി’; കൊട്ടാരക്കരയിൽ ചുവപ്പ് മായും, കൈപ്പത്തി വിരിയും; സി.പി.എം കേന്ദ്രങ്ങളിൽ നടുക്കം!

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിൽ എത്തിയത് ഇടതുകോട്ടകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, കൊട്ടാരക്കരയുടെ ജനപ്രിയ നേതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനിറങ്ങുന്നത് മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്. ​ജനകീയതയുടെ കരുത്ത്; പിണറായിയെക്കാൾ ഭൂരിപക്ഷം ​ഐഷാ പോറ്റി എന്ന പേര്