തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലുമുള്ള വോട്ടർമാരായ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കും. സാധാരണ സേവന ആവശ്യകതകൾക്ക് തടസ്സമില്ലാത്ത രീതിയിൽ, വോട്ട് ചെയ്യുന്നതിന് ആവശ്യമായ ന്യായമായ സൗകര്യം ജീവനക്കാർക്ക് നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് (DoPT) വകുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഈ സൗകര്യം ഒരുക്കുന്നതിനായി ജീവനക്കാർക്ക് ഓഫീസിൽ വൈകി പ്രവേശിക്കുകയോ നേരത്തെ പോകാൻ അനുവദിക്കുകയോ അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം…
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടിയെടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. ഉത്തരം ലഭിച്ചേ തീരൂ എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിക്കുന്നത്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ പിണറായി വിജയൻ സർക്കാർ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ കുടിശ്ശിക, 12-ാമത് ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ…
തിരുവനന്തപുരം: ലയണൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളെപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ സംസ്ഥാന സർക്കാർ തന്നെയാണ് മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഉത്തരവിറക്കിയത്. മാത്രമല്ല, ഇതിനായുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോംഡ് കാസ്റ്റിംഗ് കമ്പനിയെ കണ്ടെത്തിയതും സർക്കാർതലത്തിലാണ്. 20 ലക്ഷം രൂപ മുടക്കി മെസിയെയും സംഘത്തെയും ക്ഷണിക്കുന്നതിനായി വിദേശത്തേക്ക് മന്ത്രി അബ്ദു റഹിമാനെ അയച്ചതും സർക്കാരിൻ്റെ തീരുമാനപ്രകാരമായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി…
കൊച്ചി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ മൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും ഹോർഡിംഗുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമ്മാണ തകരാറുകൾ കാരണമുണ്ടായ അപകട പരമ്പരകളെത്തുടർന്ന് ഈ ഫ്ലക്സുകൾ സംസ്ഥാന സർക്കാർ തന്നെ നീക്കം ചെയ്യേണ്ടി വന്നു. ദേശീയപാതയുടെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണ് (NHAI) എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി…
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: 2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…
കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്. ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ: "ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷയ്ക്കായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 300 കോടി. പ്രതിമാസം ഏകദേശം 25 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾക്കായി സംസ്ഥാനം വഹിക്കുന്നത്. കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രിമാരിൽ ഒന്നാമതാണ് പിണറായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവുകൾ, ഹെലികോപ്റ്റർ വാടക എന്നിവയെല്ലാം ഈ ഭീമമായ തുകയിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് സംസ്ഥാനം…
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം…
തിരുവനന്തപുരം: ക്ഷാമബത്ത കുടിശ്ശികയും 12-ാം ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തും. നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന നഷ്ടങ്ങൾക്കെതിരെയാണ് പ്രതിഷേധം. ഡിസംബർ 6, 2025, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. ധർണ്ണയുടെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ബാനറിലാണ് ഈ പ്രതിഷേധ പരിപാടി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ്…
Sign in to your account