Tag: Kerala leader

Kerala Politics News 1 Min Read

പീഢന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ മെല്ലെപ്പോക്ക് എന്തുകൊണ്ട്? സഖാവായതും കൊണ്ടും ഇടതുപക്ഷം ആയതു കൊണ്ടും; കാരണം കണ്ടെത്തി മാലാ പാർവ്വതി

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള നടപടികൾ വൈകുന്നതിൽ രൂക്ഷ വിമർശനവുമായി നടി മാലാ പാർവ്വതി. "നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും... കൂടുതൽ ശക്തമായി അപലപിക്കുന്നു," മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. ​സംവിധായിക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചോദ്യം ചെയ്യൽ നീളുന്ന പശ്ചാത്തലത്തിലാണ് മാലാ പാർവ്വതിയുടെ

Kerala Politics News 3 Min Read

പരസ്യ സംവാദത്തിന് ഞാൻ തയ്യാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’ – മറുപടിയും മറു ചോദ്യവുമായി സതീശൻ | Pinarayi Vs Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എല്ലാ വിഷയങ്ങളിലും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ​മുഖ്യമന്ത്രി ഉന്നയിച്ച ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, കിഫ്ബി, കെ-ഫോൺ, കെ-റെയിൽ, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പത്ത്

Kerala Politics News 1 Min Read

തദ്ദേശം, അംഗങ്ങളുടെ സത്യപ്രതിജ്ഞ അവധി ദിവസമായ 21 ന്; അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ക്രിസ്മസിന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (Local Self Governments) തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 21 ന് നടക്കും. പൊതു അവധി ദിവസമായ ഞായറാഴ്ചയാണ് പുതിയ ഭരണ സമിതികൾ നിലവിൽ വരുന്നത്. ഇതിനായുള്ള സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ​നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിവസമായിട്ടും 21-ന് തന്നെ പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. പൊതു അവധി ദിവസങ്ങളിൽ തദ്ദേശ ഭരണസമിതിയുടെ ആദ്യ

Kerala Politics News 1 Min Read

മാങ്കൂട്ടം ഒളിവുജീവിതം അവസാനിപ്പിച്ച് വോട്ടുചെയ്യാൻ എത്തും

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ, മാങ്കൂട്ടം ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാൻ എത്തിയേക്കും. പതിമൂന്ന് ദിവസമായി ഒളിവിലായിരുന്ന രാഹുൽ നാളെ പാലക്കാട് വോട്ട് രേഖപ്പെടുത്തുന്നതോടെ അദ്ദേഹത്തിന്റെ ഒളിവ് ജീവിതത്തിന് താൽക്കാലിക തിരശ്ശീല വീഴുമെന്നാണ് സൂചന. ​വോട്ട് ചെയ്യാൻ പേടിയില്ലാതെ എത്താം: ​ആദ്യ കേസിൽ കോടതിയുടെ അറസ്റ്റ് തടയൽ നിർദ്ദേശം ഡിസംബർ 15 വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ നാളെ വോട്ട് ചെയ്യാൻ എത്തുമെന്ന

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം

തിരുവനന്തപുരം: ​രണ്ടാമത്തെ ബലാത്സംഗക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴിയും കേസിൽ നിർണായക തെളിവായി പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ​പ്രധാന വിവരങ്ങൾ: ​കേസിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ​അതിജീവിതയുടെ

Kerala Politics News 1 Min Read

കവടിയാറിൽ ശബരി മാജിക്ക്! പോളിംഗ് കുത്തനെ ഉയർന്നു; വൻ വിജയം ഉറപ്പ്

തിരുവനന്തപുരം: കവടിയാർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ്. ശബരീനാഥൻ എത്തിയതോടെ പോളിംഗ് ശതമാനം കുത്തനെ ഉയർന്നു. ഇത് വാർഡിലെ വിജയസാധ്യത വർധിപ്പിക്കുന്നതായി യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ​2020-ലെ തിരഞ്ഞെടുപ്പിൽ 47 ശതമാനമായിരുന്നു കവടിയാറിലെ പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ അത് 52 ശതമാനമായി വർദ്ധിച്ചു. പോളിംഗിലുണ്ടായ അഞ്ച് ശതമാനത്തിന്റെ ഈ വർദ്ധനവ് കെ.എസ്. ശബരീനാഥന്റെ ഭൂരിപക്ഷം വലിയ രീതിയിൽ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ​2020-ലെ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിനാണ്

Kerala Politics News 1 Min Read

പിണറായി സർക്കാർ വീഴരുത്! കൂട്ട പ്രാർത്ഥനയുമായി IAS വൃദ്ധർ: യു ഡി എഫ് വന്നാൽ കസേര കാണില്ലെന്ന് ഉറപ്പിച്ച് എബ്രഹാമും ജയകുമാറും അടക്കമുള്ള ഐ എ എസ് വയോധികർ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലാവധി തീരാൻ വെറും നാല് മാസങ്ങൾ മാത്രം ശേഷിക്കെ, കസേര നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിരമിച്ചതിന് ശേഷവും സുപ്രധാന പദവികൾ വഹിക്കുന്ന മുതിർന്ന IAS ഉദ്യോഗസ്ഥർ. ഭരണം മാറി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇവരുടെ കസേരകൾ തെറിക്കുമെന്നത് ഉറപ്പാണ്. നൂറാം വയസ്സിലും കസേര ഉപേക്ഷിക്കില്ല എന്ന് പറയുന്ന രീതിയിൽ സർവീസ് നീട്ടി വാങ്ങിയ ഇവർ മുഖ്യമന്ത്രിയുടെ ആശ്രിത വലയത്തിൽ ഇടം നേടിയവരാണ്. സർക്കാർ സർവീസിലെ ഉയർന്ന പദവികൾ വിരമിച്ച

News 1 Min Read

അടിയന്തര ചികിത്സക്ക് പാനൽ ആശുപത്രി വേണ്ടാ!മെഡിസെപ് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ

മലപ്പുറം: മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ അടിയന്തര ഘട്ടത്തിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. ഈ വിഷയത്തിൽ ഇൻഷുറൻസ് തുക നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ​കിഴിശേരി സ്വദേശിനിക്ക് 2,90,000 രൂപ നഷ്ടപരിഹാരമായി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സ്‌ട്രോക്ക് വന്ന് തളർന്നതിനെ തുടർന്നാണ് പരാതിക്കാരിയെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അടിയന്തരമായി അഡ്മിറ്റ് ചെയ്തത്. മെഡിസെപ്

Kerala Politics News 1 Min Read

സംസ്ഥാനത്തെ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള ഉത്തരവ് പ്രതിഷേധാർഹം: കെ.ജി.ഒ.യു.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കുന്ന ഡിസംബർ 9, 11, 13 തീയതികളിൽ ട്രഷറികൾ തുറന്നു പ്രവർത്തിപ്പിക്കുവാനുള്ള സർക്കാർ ഉത്തരവ് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (K.G.O.U.) അഭിപ്രായപ്പെട്ടു. ​തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഇല്ലാത്ത ജീവനക്കാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ നിഷേധിക്കപ്പെടുന്നതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വൈകിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് ഇത്തരമൊരു സർക്കാർ ഉത്തരവ്

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ലൈംഗീകാതിക്രമം ! സി പി എം മുൻ എം എൽ എ പി.ടി കുഞ്ഞു മുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി (IFFK)ന്റെ സ്ക്രീനിംഗിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമം നടന്നുവെന്നാണ് ഒരു ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ​ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ (First Information Report) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാൻ സ്ഥാനത്ത് ഇരിക്കവേയാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയും ഇതേ