Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!

ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!

kerala leader By kerala leader July 25, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ അതീവ രഹസ്യമായി നടക്കാനിരിക്കെ, കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ പുറത്തുനിന്നു നിയമിച്ച ചെയർമാൻ വി.പി. ജോയിയുടെ നടപടി വലിയ വിവാദത്തിലേക്ക്. ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും മാത്രം കൈകാര്യം ചെയ്തുപോരുന്ന അതീവ സുപ്രധാനവും രഹസ്യാത്മകവുമായ ചുമതലകളിലേക്കാണ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളും സാമ്പത്തിക ബാധ്യതകളും തീരുമാനിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ കഴിഞ്ഞ ഫെബ്രുവരി 23-നാണ് സർക്കാർ നിയോഗിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷനായ കമ്മീഷനോട് മൂന്ന് മാസത്തിനുള്ളിൽ (മേയ് 23-നകം) പഠന റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്.

എന്നാൽ, നിശ്ചിത സമയപരിധിയായ മേയ് 23 കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കമ്മീഷൻ അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും മെല്ലെപ്പോക്കുമാണ് റിപ്പോർട്ട് വൈകാൻ കാരണമെന്ന വിമർശനം സർവീസ് സംഘടനകളിൽ നിന്നും ധനവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഉയരുന്നുണ്ട്.

ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി, രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാൻ പുറത്തുനിന്നുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ തിരുകിക്കയറ്റിയതിലൂടെ സ വിവരങ്ങളുടെ സുരക്ഷയും ചോരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സമയപരിധി കഴിഞ്ഞിട്ടും പ്രാഥമിക ഘട്ടങ്ങൾ പോലും പൂർത്തിയാക്കാത്ത ചെയർമാന്റെ നിലപാടിനെതിരെ സർവീസ് മേഖലയിൽ പ്രതിഷേധം പുകയുകയാണ്.

TAGGED: 12th Pay Commission Kerala, 12th Pay Revision Commission, Kerala Finance Department, Kerala leader, Kerala News, Pay Revision Controversy, VP Joy, ശമ്പളം, ശമ്പള പരിഷ്‌കരണം
kerala leader July 25, 2026 July 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article കോടികൾക്ക് പുല്ലുവില ! കിഫ് ബി വാടക ധൂർത്തിൽ ഞെട്ടി സർക്കാർ; 4 ഓഫീസുകൾക്കായി ചെലവഴിച്ചത് കോടികൾ; കോഴിക്കോട്ട് പ്രത്യേക അപ്പാർട്ട്മെന്റും
Next Article സേവനമില്ല, വീണക്ക് പണം കൊടുത്തത് പിണറായിയോടുള്ള അടുപ്പം കാരണം; 2024 ഏപ്രിൽ 24 ലെ കർത്തയുടെ മൊഴി പുറത്ത്; ഏപ്രിൽ 26 ന് കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പും; മൊഴി രഹസ്യമാക്കി രാഷ്ട്രിയ നേട്ടം ഉണ്ടാക്കി ബിജെപി, തകർന്ന് സിപിഎം; പിണറായി മോദി ഡീലിൽ തകർന്ന് തരിപ്പണമായി എൽ ഡി എഫ്

Recent Posts

  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും
  • ഇന്ത്യയിലേക്ക് നെയ്മറും സംഘവും എത്തുന്നു: ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്താൻ ധാരണ

You Might Also Like

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

Kerala Politics News
Welcome Back!

Sign in to your account

Lost your password?