Tag: Kerala Finance Department

Kerala Politics News 2 Min Read

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

തിരുവനന്തപുരം: റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം. റബർ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന Rubber Production Incentive Scheme (RPIS)-ന്റെ സബ്സിഡി വിതരണം തടസ്സമില്ലാതെ തുടരാൻ നിർണായക നടപടിയുമായി കേരള സർക്കാർ. പദ്ധതിയെ State Bank of Indiaയുടെ Cash Management Product (CMP) പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനും സംസ്ഥാന Electronic Benefit Transfer (EBT) Portal-നെ CMP പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിനും സർക്കാർ അനുമതി നൽകി. 2026

Kerala Politics News 1 Min Read

ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള നടപടികൾ അതീവ രഹസ്യമായി നടക്കാനിരിക്കെ, കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ പുറത്തുനിന്നു നിയമിച്ച ചെയർമാൻ വി.പി. ജോയിയുടെ നടപടി വലിയ വിവാദത്തിലേക്ക്. ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും മാത്രം കൈകാര്യം ചെയ്തുപോരുന്ന അതീവ സുപ്രധാനവും രഹസ്യാത്മകവുമായ ചുമതലകളിലേക്കാണ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഭാവി ആനുകൂല്യങ്ങളും സാമ്പത്തിക ബാധ്യതകളും തീരുമാനിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ കഴിഞ്ഞ

Kerala Politics News 1 Min Read

ശമ്പളത്തിന് പുറമെ 40000 രൂപ! കിഫ്ബിയിലെ ‘അലവൻസ് കൊള്ള’ പുറത്ത്; ജീവനക്കാരൻ്റെ പോക്കറ്റിലേക്ക് പണം ഒഴുകുന്നത് 3 വഴിയിലൂടെ

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നൽകിയ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വീണ്ടും വിവാദച്ചുഴിയിൽ. കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമെ 'പ്രൊജക്റ്റ് അലവൻസ്', കൺസൾട്ടൻസി ഫീസ് എന്നീ പേരുകളിൽ വൻതുക അധികമായി കൈപ്പറ്റുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശിപായി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ​പ്രൊജക്ട് അലവൻസ് ഇരട്ടിയാക്കി​കിഫ്ബിയിൽ കേഡർ, ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെന്റ്

Kerala Politics News 1 Min Read

ധനകാര്യ വകുപ്പിൽ പ്രൊമോഷൻ സ്തംഭനത്തിൽ; ഡി.പി.സി വൈകുന്നതിൽ ജീവനക്കാർ കടുത്ത അമർഷത്തിൽ

തിരുവനന്തപുരം: ധനകാര്യ വകുപ്പിൽ സ്ഥാനക്കയറ്റങ്ങൾ പൂർണ്ണമായും നിലച്ചു. ഏപ്രിൽ മാസം അവസാനിക്കാറായിട്ടും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (DPC) ചേരാത്തതാണ് നൂറുകണക്കിന് ജീവനക്കാരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ മറ്റ് പ്രധാന വകുപ്പുകളായ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും പ്രൊമോഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തിലാണ് ധനകാര്യ വകുപ്പിലെ ഈ മെല്ലെപ്പോക്ക്. പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും ഡി.പി.സി യോഗങ്ങൾ യഥാസമയം ചേരുകയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയും

Finance Kerala Politics News 2 Min Read

കേരളത്തിന്റെ ഖജനാവ് കിതയ്ക്കുന്നു: ജിഎസ്ടി വരുമാനത്തിൽ വൻ ഇടിവ്; ആശങ്കയായി മദ്യ-പെട്രോൾ ആശ്രിതത്വം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നുവെന്ന് സൂചന നൽകിക്കൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാന കണക്കുകൾ പുറത്ത്. 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള 11 മാസത്തെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാന വളർച്ച കേവലം 3.97 ശതമാനത്തിൽ ഒതുങ്ങി. ദേശീയ ശരാശരി 8-12 ശതമാനത്തിൽ നിൽക്കുമ്പോഴാണ് ഉപഭോഗ സംസ്ഥാനമായ കേരളം വരുമാന വർദ്ധനവിൽ കിതയ്ക്കുന്നത്. ജിഎസ്ടി: വെറും 2.96% വളർച്ച; പണപ്പെരുപ്പത്തിന് താഴെ​സംസ്ഥാനത്തിന്റെ പ്രധാന വരുമാന

Kerala Politics News 1 Min Read

പിണറായിയുടെ തല പരസ്യങ്ങൾ ! ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യ കുടിശിക 100 കോടി; ഫണ്ട് ആവശ്യപ്പെട്ട് പി ആർ ഡി , കൈ മലർത്തി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമങ്ങൾക്ക് സർക്കാർ നൽകാനുള്ള പരസ്യ കുടിശിക കുമിഞ്ഞുകൂടുന്നു. ടെലിവിഷൻ ചാനലുകൾക്കും പത്രങ്ങൾക്കുമായി ഏകദേശം 100 കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. പി.ആർ.ഡി (Information and Public Relations Department) കുടിശിക തീർക്കാൻ ഫണ്ട് ആവശ്യപ്പെട്ടെങ്കിലും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പിൽ നിന്ന് തുക അനുവദിച്ചിട്ടില്ല. ​ചാനലുകൾക്ക് നൽകാനുള്ളത് 20 കോടി ​ദൃശ്യമാധ്യമങ്ങൾക്ക് മാത്രം 20 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. ​രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ​ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ / ഡി.ആർ കുടിശിക: തുടർ ഉത്തരവ് ഇറക്കേണ്ടെന്ന് ബാലഗോപാൽ; ഇത് ചതി!

​തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ​വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27

Kerala Politics News 1 Min Read

ക്ഷാമബത്ത 10 ശതമാനം അനുവദിക്കും; ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: 10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

Kerala Politics News 1 Min Read

നിങ്ങളെ കൊണ്ട് നാണം കെട്ടു! കടി വേണ്ട, ഇനി കാലി ചായ മാത്രം; IAS കാരുടെ 6 ലക്ഷത്തിൻ്റെ ചായ കുടിക്ക് നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി. "നിങ്ങളെക്കൊണ്ട് നാണംകെട്ടു" എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നിയന്ത്രണങ്ങൾ: വിവാദമായ ആ 'ചായക്കണക്ക്' ഇങ്ങനെ: ​സെക്രട്ടേറിയറ്റിലെ ഇന്ത്യൻ