തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ ‘വിശ്വസ്ത’ ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്.

അമിത ശമ്പളത്തിന് ഇനി ‘പൂട്ടുവീഴും’
വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്.
- കെ.എം എബ്രഹാം (കിഫ്ബി സി.ഇ.ഒ): ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം കിഫ്ബിയുടെ ചുക്കാൻ ഏൽപ്പിച്ചത് എബ്രഹാമിനെയായിരുന്നു.
- വി.പി ജോയ് (പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാൻ): ജോയിയുടെ വിരമിക്കലിന് പിന്നാലെ പുതിയ തസ്തികയുണ്ടാക്കിയാണ് പിണറായി സർക്കാർ സംരക്ഷിച്ചത്.
പെൻഷനും ശമ്പളവും ചേർത്ത് പ്രതിമാസം ആറ് ലക്ഷത്തിലേറെ രൂപയാണ് ഇവരുടെ കൈകളിലെത്തുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ഈ ധൂർത്തിന് യു.ഡി.എഫ് സർക്കാർ അന്ത്യം കുറിക്കുമെന്നാണ് സൂചന.
“ഭരണമാറ്റമുണ്ടായാൽ ഇത്തരം പുനർനിയമനങ്ങൾ പുനഃപരിശോധിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.”
മെയ് മുതൽ വെറും പെൻഷൻകാർ
പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ഇരുവരും നിലവിൽ ഇരിക്കുന്ന സുപ്രധാന കസേരകളിൽ നിന്ന് പുറത്താക്കപ്പെടും. മെയ് മാസം മുതൽ ഔദ്യോഗിക പദവികളോ അധിക ശമ്പളമോ ഇല്ലാതെ വെറും പെൻഷൻ മാത്രം വാങ്ങി വിശ്രമജീവിതം നയിക്കേണ്ട അവസ്ഥയിലേക്കാണ് ഇരുവരും നീങ്ങുന്നത്. കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇത്തരം നിയമനങ്ങൾ റദ്ദാക്കുന്നത് വരാനിരിക്കുന്ന സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്.
![]()
