തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉറ്റുനോക്കുന്നത് തങ്ങളുടെ ഡി.എ (ക്ഷാമബത്ത), ഡി.ആർ വിതരണത്തിലേക്കാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളത്തോടൊപ്പം ഡിഎ/ ഡിആർ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക വിതരണം ചെയ്യുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന കൃത്യമായ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഫെബ്രുവരിയിൽ ലഭിക്കുന്നത് 3 ശതമാനം
ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു ഡി.എ ലഭിക്കുമെന്നാണ് പ്രഖ്യാപനം. അതായത് 3 ശതമാനം ഡി.എ വർദ്ധനവാണ് ഉണ്ടാകുക. ഇതിനായുള്ള കണക്കുകൾ താഴെ പറയും വിധമാണ്:
- ജീവനക്കാരുടെ ഡി.എ (3%): 84 കോടി രൂപ
- പെൻഷൻകാരുടെ ഡി.ആർ (3%): 57 കോടി രൂപ
- ആകെ ബാധ്യത: 141 കോടി രൂപ
മാർച്ചിൽ ‘ബംബർ’ വിതരണം; ബാധ്യത 470 കോടി!
അവശേഷിക്കുന്ന മുഴുവൻ ഡി.എ കുടിശ്ശികയും മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. പത്ത് ശതമാനം ഡി.എ കൂടി മാർച്ചിൽ നൽകാനുണ്ട്.
| ഇനം | ശതമാനം | തുക (കോടിയിൽ) |
|---|---|---|
| ജീവനക്കാരുടെ ഡി.എ | 10% | 280 കോടി |
| പെൻഷൻകാരുടെ ഡി.ആർ | 10% | 190 കോടി |
| ആകെ (മാർച്ച്) | 10% | 470 കോടി |
രണ്ട് മാസത്തിനിടെ 611 കോടി
ഫെബ്രുവരിയിലെയും മാർച്ചിലെയും കണക്കുകൾ കൂട്ടിയാൽ ആകെ 611 കോടി രൂപയാണ് ഡി.എ വിതരണത്തിനായി സർക്കാർ കണ്ടെത്തേണ്ടി വരിക.
![]()
