തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ നല്‍കുന്ന മൊഴികള്‍ രാഷ്ട്രീയ-ദേവസ്വം തലങ്ങളില്‍ വന്‍ ആശങ്കയുണ്ടാക്കുന്നു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായും ശബരിമല തന്ത്രി കണ്ഠരര് രാജീവരരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പോറ്റി തന്നെ നേരിട്ട് ഇക്കാര്യം അറിയിച്ചിരുന്നതായും പത്മകുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
താൻ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നതിനു മുൻപുതന്നെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സജീവമായിരുന്നു. തന്ത്രിയുടെ പ്രതിനിധിയായാണ് അന്ന് പോറ്റി അറിയപ്പെട്ടിരുന്നത്. ശബരിമലയിലെ എല്ലാ കാര്യങ്ങളിലും പോറ്റിക്ക് സഹായം ലഭിച്ചിരുന്നു. താൻ പരിചയപ്പെടുന്നതിന് മുൻപുതന്നെ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായി പോറ്റിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ദേവസ്വം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എല്ലാ സഹായങ്ങളും നേടിയെടുത്തത്. സന്നിധാനത്തെ തന്റെ മുറി പോറ്റിക്ക് നൽകിയത് ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. കേസിന്റെ തുടരന്വേഷണത്തിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതകളാണ് ഈ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.
![]()
