Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

Kerala Leader By Kerala Leader October 22, 2025 1 Min Read
Share
G Sudhakaran VA Arunkumar and H Salam
G Sudhakaran VA Arunkumar and H Salam

തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

​പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പദ്ധതിയിടുന്നു. വി.എസിൻ്റെ ജന്മനാടായ അമ്പലപ്പുഴയിലായിരിക്കും അരുൺകുമാർ മത്സരിക്കുക.

​ഇവിടെയാണ് മറ്റൊരു നിർണ്ണായക നീക്കത്തിന് കളമൊരുങ്ങുന്നത്. അമ്പലപ്പുഴയിലെ നിലവിലെ എം.എൽ.എയും ജി. സുധാകരൻ്റെ എതിർ ചേരിയിലുള്ളയാളുമായ എച്ച്. സലാമിനെ മണ്ഡലം മാറ്റി കായംകുളത്തേക്ക് മത്സരിപ്പിക്കാനാണ് ആലോചന. കായംകുളത്തെ സി.പി.എം എം.എൽ.എ പ്രതിഭാ ഹരിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.

സലാമിന് വേണ്ടി കായംകുളം സീറ്റിൽ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ശക്തമായി പിടിമുറുക്കുന്നുണ്ട്.
​അമ്പലപ്പുഴയിൽ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഒരുപോലെ ആവേശമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

എന്നാൽ, ഈ പരീക്ഷണങ്ങൾ ഭരണവിരുദ്ധ വികാരം മറികടന്ന് വിജയത്തിൽ എത്തുമോ എന്ന് കണ്ടറിയണം. കാരണം അത്രമേൽ ശക്തമാണ് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം.

TAGGED: Alappuzha, Amabalappuzha, Anti-Incumbency Kerala, CPIM, CPM Candidate List Kerala, G Sudhakaran, H Salam, H Salam Kayamkulam, Kayamkulam, Kerala Election 2025, VA Arunkumar, VA Arunkumar Ambabalappuzha, VS Achuthanandan Son
Kerala Leader October 22, 2025 October 22, 2025
Share This Article
Facebook Twitter Copy Link Print
Previous Article V Sivankutty ഹിജാബ് വിവാദം: പരിഹരിച്ച വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വർഗീയത കലർത്തുന്നുവെന്ന് ആക്ഷേപം
Next Article PA Muhammad Riyas, MA Baby and Dr TM Thomas Isaac കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

സതീശൻ്റെ സംഘനൃത്തം വിജയക്കൊടി പാറിച്ചു; വേണുഗോപാലിൻ്റെ ‘ഏകാംഗ നൃത്ത’ത്തിനെതിരെ ജനരോഷം

Kerala Politics News

കോൺഗ്രസ് വൈകുന്നു, ഇന്റർനെറ്റ് വിധിക്കുന്നു; മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യൽ മീഡിയയിൽ ‘ഉത്സവം’: സതീശനാണ് താരം

Kerala Politics News

മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി: 102 സീറ്റ് നൽകിയ ജനങ്ങൾ നിരാശയിൽ; കെ.സി വേണുഗോപാലിനെതിരെ കടുത്ത ജനരോഷം

Kerala Politics News
Welcome Back!

Sign in to your account

Lost your password?