തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്. സമുദായങ്ങളെ കൂടെ നിർത്തിയ 'നിശബ്ദ വിപ്ലവം'പരമ്പരാഗത വോട്ട്…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. പത്ത് വർഷം കേരളത്തിന്റെ അധികാര കേന്ദ്രമായിരുന്ന വസതിയിൽ നിന്നും അദ്ദേഹം ഇനി തിരുവനന്തപുരം എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്കാണ് താമസം മാറുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ വസതി ഒഴിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികളാണ് പിണറായി…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ…
കൊച്ചി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം മന്ത്രി പി. രാജീവ് സമർപ്പിച്ച സ്വത്ത് വിവര പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ ഭാര്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അധ്യാപികയുമായ ഡോ. വാണി കേസരിയുടെ ശമ്പള വിവരങ്ങൾ രേഖപ്പെടുത്തിയതിലാണ് പ്രധാനമായും അവ്യക്തതകൾ നിഴലിക്കുന്നത്. ശമ്പളക്കണക്കിലെ പൊരുത്തക്കേടുകൾ സത്യവാങ്മൂലം പ്രകാരം ഡോ. വാണി കേസരിയുടെ ആകെ ശമ്പളം 2,43,450 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: എന്നാൽ, ഒരു സർവ്വകലാശാലാ അധ്യാപിക…
തിരുവനന്തപുരം: അധികാരത്തിന്റെ എച്ചിിൽ നക്കാൻ സ്വന്തം തറവാട് ചവിട്ടിപ്പുറത്താക്കി മറുകണ്ടം ചാടിയ രാഷ്ട്രീയ 'പരൽമീനുകൾക്ക്' കാലം കരുതിവെച്ചത് കടുത്ത തിരിച്ചടി. വിശ്വസിച്ച് കൂടെക്കൂട്ടിയവർ പോലും ഇപ്പോൾ ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പാർട്ടി മാറിയാൽ പട്ടും വളയും കിട്ടുമെന്ന് കരുതിയ സരിൻമാരും തോമസ് മാഷുമാരും ഇന്ന് രാഷ്ട്രീയ വനവാസത്തിന്റെ വക്കിലാണ്. സരിന്റെ 'സരിപ്പില്ലാത്ത' കളി; കട്ടയും പടവും മടക്കി സി.പി.എം! കോൺഗ്രസിനെ തെറിവിളിച്ച്, പാലക്കാട് സീറ്റിനായി ചുവന്ന തോർത്തെടുത്ത പി. സരിന് കിട്ടിയത്…
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് ഗീവർഗീസ് മാർ കുറിലോസിന്റെ പുതിയ പ്രസ്താവന. ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെങ്കിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും, സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പ്രധാന നിരീക്ഷണങ്ങൾ: "തുടർഭരണം എന്നത് ജനാധിപത്യത്തിൽ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അധികാരത്തിന്റെ അഹന്ത ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്നു. ഇടതുപക്ഷം അതിന്റെ പ്രസക്തി വീണ്ടെടുക്കാൻ പ്രതിപക്ഷത്തിരുന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." -…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ നിൽക്കെ, സി.പി.എം സ്ഥാനാർത്ഥി പട്ടികയിലെ മാറ്റങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നു. ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കെ.കെ. ശൈലജ. നേതൃത്വം നിർബന്ധപൂർവ്വം പേരാവൂരിലേക്ക് അയക്കുന്നതിൽ കടുത്ത നിരാശയിലാണ് ശൈലജ. സെക്രട്ടേറിയറ്റിൽ വികാരാധീനയായി ടീച്ചർ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ ടീച്ചർ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചതായാണ് വിവരം. "എന്തിനാണ് എന്നെ മാത്രം…
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ ചിത്രം മാറുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളി എത്തുന്നതിലെ ആശങ്കയിലാണ് സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്ത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയം ഇത്തവണ പ്രശാന്തിനെ കാത്തിരിക്കുന്നുവോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. ഭയപ്പെടുത്തുന്ന 2016-ലെ ഓർമ്മകൾ 2016-ൽ വട്ടിയൂർക്കാവിൽ നടന്ന ശക്തമായ ത്രികോണ മത്സരത്തിൽ കെ. മുരളീധരൻ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയത്…
തിരുവനന്തപുരം: രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കെ.വി. തോമസിന്റെ വക അപ്രതീക്ഷിത 'പി.ആർ' സർജറി. ജനവികാരം എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് പിണറായിയെ വേണമെന്ന വാശിയിലാണ് പഴയ കോൺഗ്രസ് അതികായൻ. ഇത്തവണ കളി മാറ്റിയത് തന്റെ പഴയ ഡൽഹി സുഹൃത്തായ മണിശങ്കർ അയ്യരെ തിരുവനന്തപുരത്ത് എത്തിച്ചാണ്. അയ്യരെക്കൊണ്ട് പറയിപ്പിച്ചു; വേദിയിൽ 'വിഷൻ 2031' തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ്…
തിരുവനന്തപുരം: രാജ്യവ്യാപകമായി ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകുമ്പോഴും, സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പണിമുടക്ക് ബാധകമല്ലെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് നടക്കുന്ന പുതിയ എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരു തടസ്സവുമില്ലാതെ പണിമുടക്ക് ദിനത്തിലും പുരോഗമിക്കുന്നത്. നിർമ്മാണം തകൃതി; തൊഴിലാളികൾ സജീവം പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് പാളയത്തെ എം.എൽ.എ ഹോസ്റ്റൽ പരിസരത്ത് സജീവമായ നിർമ്മാണ പ്രവർത്തനങ്ങൾ…
Sign in to your account