Tag: UDF

Kerala Politics News 1 Min Read

സതീശൻ്റെ പടയോട്ടം, ഭരണം കടപുഴകും ! മുങ്ങുന്ന കപ്പലിൽ ഇല്ലെന്ന് NSS

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് വെറുമൊരു മാറ്റമല്ല, മറിച്ച് ഭരണകൂടങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റാണെന്ന മുന്നറിയിപ്പുമായി മുതിർന്ന മാധ്യമപ്രവർത്തകനും മുൻ യു.എൻ ഉദ്യോഗസ്ഥനുമായ പ്രമോദ് കുമാർ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അപ്രതീക്ഷിത പിന്മാറ്റവും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ രാഷ്ട്രീയ മുന്നേറ്റവും ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ​സുകുമാരൻ നായരുടെ പിന്മാറ്റം: ഭയമോ തന്ത്രമോ? ​തോൽക്കാൻ പോകുന്നവർക്ക് വേണ്ടി വർഗീയ വിഷം വിതറുന്നവരുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണെന്ന്

Kerala Politics News 1 Min Read

പിണറായിയുടെ കഥ കഴിഞ്ഞു! ഇനി വേണ്ടത് ” ചാടി കളിക്കുന്ന കൊച്ചുരാമനെ ” – നടേശൻ മുതലാളിയും സുകുമാരൻ നായരും ലക്ഷ്യം വയ്ക്കുന്നത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ യുഗം അവസാനത്തോടടുക്കുന്നു എന്ന തിരിച്ചറിവ് സമുദായ നേതാക്കളെ അസ്വസ്ഥരാക്കുന്നു. അഴിമതിയും ധൂർത്തും ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കിയതോടെ, അടുത്ത ഊഴം യു.ഡി.എഫിനാണെന്ന് ഉറപ്പിച്ചാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നീക്കങ്ങൾ സജീവമാക്കുന്നത്. എന്നാൽ ഇത്തവണ ഇവരുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ​സതീശൻ വഴങ്ങില്ലെന്ന തിരിച്ചറിവ് ​യു.ഡി.എഫ്

Kerala Politics News 2 Min Read

അടുത്ത മുഖ്യമന്ത്രി; പിണറായിയെ പിന്തള്ളി സതീശൻ്റെ കുതിപ്പ്; തരൂരിനും പിന്നിൽ ആറാം സ്ഥാനത്ത് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയല്ല, മറിച്ച് ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി എൻഡിടിവി - വോട്ട് വൈബ് ഇന്ത്യ (NDTV Vote Vibe India) സർവ്വേ ഫലം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സതീശന്റെ കുതിപ്പ്. ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ തരംഗം ​മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ നേതാവ് ആര് എന്ന ചോദ്യത്തിന്

Kerala Politics News 2 Min Read

ആര്യ രാജേന്ദ്രന്റെ ഗതി പിണറായിക്കും! നിയമസഭ തോൽവി പിണറായിയുടെ തലയിൽ കെട്ടിവയ്ക്കും; തോൽവി ഉറപ്പിച്ച് സി.പിഎം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ​ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന

Kerala Politics News 2 Min Read

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു! 2021 ൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സുകുമാരൻ നായരുടെ സ്പാർക്ക്; അതോടെ ഭരണം പ്രതീക്ഷിച്ച യു ഡി എഫിൻ്റെ കഥ കഴിഞ്ഞു

​കോട്ടയം: "തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ" - എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ​വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും ​2021 ഏപ്രിൽ 6-ന് വോട്ട്

Kerala Politics News 2 Min Read

വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആരെ പിന്തുണച്ചാലും അവർ തോൽക്കും! പിണറായിയുടെ കഷ്ടകാലം തുടരും..

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് ​2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 2 Min Read

​കൊട്ടാരക്കരയുടെ ‘ജനകീയ റാണി’ ഇനി കൈപ്പത്തിക്കൊപ്പം; ഐഷാ പോറ്റി കോൺഗ്രസിൽ; സതീശൻ്റെ മാസ്റ്റർ സ്ട്രോക്കിൽ പരാജയഭീതിയിൽ ബാലഗോപാൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ​സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ​ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ

Kerala Politics News 2 Min Read

ഇടതുകോട്ടയിൽ പടർന്നുപന്തലിച്ച ‘സതീശൻ പ്രഭാവം’; പറവൂരിന്റെ മനസ്സ് മാറ്റിയ 25 വർഷങ്ങൾ!

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഇടത് മുന്നണിക്ക് ഉറച്ച വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു എറണാകുളം ജില്ലയിലെ പറവൂർ. എന്നാൽ ഇന്ന് പറവൂർ എന്ന പേരിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരേയൊരു പേര് വി.ഡി സതീശൻ എന്നതാണ്. വെറുമൊരു എം.എൽ.എ എന്നതിലുപരി, മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വിശ്വസ്തനായി സതീശൻ മാറിയത് കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. ​തുടക്കം 1996-ൽ; വിയർത്തത് ഇടത് മുന്നണി ​1996-ൽ സംസ്ഥാനമാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ, പറവൂരിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു വിജയിച്ചു. എന്നാൽ, എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത് പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ​വനിതാ സംവരണ വിഭാഗത്തിൽ നടന്ന മത്സരത്തിൽ യുഡിഎഫിലെ ലിനി ബിജു 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ നേതാവ് സുനന്ദ