Tag: Pinarayi Vijayan

Kerala Politics News 2 Min Read

2021 ൽ തുടർ പരാജയം! നയിക്കാൻ സതീശനെ നിയോഗിച്ച് ഹൈക്കമാൻ്റിൻ്റെ സർജിക്കൽ സ്‌ട്രൈക്ക്; യു.ഡി എഫിൻ്റെ മടങ്ങി വരവ് 2021-2026, പരമ്പര-1

തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം

Kerala Politics News 2 Min Read

സതീശൻ പേടിയിൽ സി.പി.എം; പിണറായിക്കും സംഘത്തിനും ഉറക്കമില്ലാത്ത രാത്രികൾ! അന്വേഷണങ്ങളിൽ വിട്ടുവീഴ്ചയില്ല, ‘നോ കോംപ്രമൈസ്’ മുഖ്യമന്ത്രി വന്നാൽ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം​2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ

Kerala Politics News 2 Min Read

മെഡിസെപ് കൊള്ള: 100 കോടിയുടെ ക്ലെയിം മുക്കി; സർക്കാർ ഒത്താശയോടെ ജീവനക്കാരെ ചതിക്കുന്നു | Medisep Scam Report

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. ​1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! ​"ഇതുവരെ

Kerala Politics News 1 Min Read

ഗുരുവായൂരപ്പാ അച്ഛനെ കാത്തോണമേ! പിണറായിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ; വഴിപാടുകൾ നടത്തി ദർശനം

ഗുരുവായൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അത്യപൂർവ്വമായൊരു കാഴ്ചയ്ക്കാണ് ഇന്ന് ഗുരുവായൂർ പുണ്യസങ്കേതം സാക്ഷ്യം വഹിച്ചത്. കടുത്ത കമ്മ്യൂണിസ്റ്റ് നിലപാടുകളുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂരപ്പന്റെ നടയിൽ ദർശനം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ​"അച്ഛനെ കാത്തോണമേ" എന്ന പ്രാർത്ഥനയോടെ തന്റെ പിതാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് വിവേക് കണ്ണന്റെ സന്നിധിയിൽ എത്തിയത്. തികച്ചും വ്യക്തിപരമായ സന്ദർശനമായിരുന്നതിനാൽ ഔദ്യോഗിക അകമ്പടികളോ വലിയ വാർത്താ പ്രാധാന്യമോ ഇല്ലാതെയാണ്

Kerala Politics News 2 Min Read

സതീശൻ്റെ മുഖ്യമന്ത്രി പദം സ്വാഭാവിക നീതിയും ദൈവഹിതവും! സതീശൻ കേരളം ഭരിക്കും I CM V.D Satheesan

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൻ്റെ കളിത്തട്ടിൽ സതീശൻ എന്ന ചതുരംഗ കരുനീക്കക്കാരൻ ഇന്ന് അജയ്യനായി വളർന്നിരിക്കുന്നു. ഇത് വെറുമൊരു അധികാരക്കൈമാറ്റമല്ല, മറിച്ച് മുറിവേറ്റ ഒരു മുന്നണിയെ നെഞ്ചുവിരിച്ചു നയിച്ച നായകന് കാലം കരുതിവെച്ച 'സ്വാഭാവിക നീതി'യാണ്. 2021-ലെ തകർച്ചയിൽ ആത്മവീര്യം നശിച്ച യു.ഡി.എഫിനെ പടുകുഴിയിൽ നിന്ന് കരകയറ്റിയ വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ദൈവഹിതം പോലെ അനിവാര്യമായി മാറുകയാണ്. പടത്തലവൻ്റെ ഉദയം: തോൽവികളിൽ നിന്ന് വിജയത്തിലേക്ക് ​2016-ലും

Kerala Politics News 1 Min Read

കെ.വി തോമസ് ബി.ജെ.പിയിലേക്ക് ! പിണറായി തീർന്നു, ഇനി അഭയം മോദി

ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂടുമാറ്റത്തിന്റെ മണിമുഴക്കം. പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ​ഇന്ത്യാ മുന്നണിയെ തള്ളി തോമസ് ​കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന 'ഇന്ത്യാ' മുന്നണി വനിതാ സംവരണ ബില്ലിനെ രാഷ്ട്രീയ

Kerala Politics News 1 Min Read

കേരളത്തിലെ കണ്ണാശുപത്രികളെ വിശ്വാസമില്ല? മുഖ്യമന്ത്രി ചികിത്സ തേടി ചെന്നൈയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തരമാണെന്നും രാജ്യത്തിന് തന്നെ മാതൃകയാണെന്നും സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും, സ്വന്തം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശ്രയിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തിമിര ശസ്ത്രക്രിയയ്ക്കായാണ് മുഖ്യമന്ത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ​മുഖ്യമന്ത്രിയുടെ ഈ നീക്കം കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളോടുള്ള അവിശ്വാസമാണെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

Kerala Politics News 1 Min Read

ഇ-ഓഫീസിൻ്റെ മറവിൽ അഴിമതി ഫയലുകൾ നശിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു ; സതീശൻ്റെ ഇടപെടലിൽ യു ടേൺ അടിച്ച് സർക്കാർ! തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിരട്ടലിൽ വിറച്ച് ചീഫ് സെക്രട്ടറി; ഒടുവിൽ നാണക്കേട് മറയ്ക്കാൻ കമ്മീഷൻ അപേക്ഷിച്ചെന്നാക്കി പുതിയ സർക്കുലർ

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ അഴിമതിക്കറ പുരണ്ട ഫയലുകൾ ഇ-ഓഫീസ് പരിഷ്കരണത്തിൻ്റെ പേരിൽ വെട്ടിനിരത്താനുള്ള ഗൂഢനീക്കം പൊളിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ സമയോചിതമായ ഇടപെടലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയതോടെ, പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ പിൻവാങ്ങി. എന്നാൽ, ഈ നാണക്കേട് മറയ്ക്കാൻ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിചിത്രമായ സർക്കുലറാണ് ഇപ്പോൾ ചിരിക്കു വകനൽകുന്നത്. ​മാസ്റ്റർ പ്ലാൻ തകർന്നു; സതീശൻ്റെ 'സർജിക്കൽ സ്ട്രൈക്ക്' ​ചീഫ് സെക്രട്ടറി എ. ജയതിലകിൻ്റെ

Kerala Politics News 1 Min Read

മുഖ്യൻ്റെ ഹെലികോപ്റ്റർ വാടക മുടങ്ങി! ഫണ്ടില്ലെന്ന് പോലിസ് ; വാടകയായി നൽകിയത് 46.36 കോടിയെന്ന് വിവരവകാശ മറുപടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. ​വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ ​2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ

Kerala Politics News 2 Min Read

തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്