Tag: Kerala Politics

Kerala Politics News 1 Min Read

മന്ത്രി പി. രാജീവിൻ്റെ സ്വത്ത് വിവരം: സത്യവാങ്മൂലത്തിൽ അവ്യക്തതയെന്ന് ആരോപണം; ഭാര്യയുടെ ശമ്പളക്കണക്കിൽ ‘തിരിമറി’?

​കൊച്ചി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം മന്ത്രി പി. രാജീവ് സമർപ്പിച്ച സ്വത്ത് വിവര പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ ഭാര്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അധ്യാപികയുമായ ഡോ. വാണി കേസരിയുടെ ശമ്പള വിവരങ്ങൾ രേഖപ്പെടുത്തിയതിലാണ് പ്രധാനമായും അവ്യക്തതകൾ നിഴലിക്കുന്നത്. ​ശമ്പളക്കണക്കിലെ പൊരുത്തക്കേടുകൾ ​സത്യവാങ്മൂലം പ്രകാരം ഡോ. വാണി കേസരിയുടെ ആകെ ശമ്പളം 2,43,450 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: ​എന്നാൽ, ഒരു സർവ്വകലാശാലാ അധ്യാപിക

Kerala Politics News 2 Min Read

അധികാരത്തിൻ്റെ എച്ചിൽ നക്കാൻ മറുകണ്ടം ചാടി!ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം; ആര് വിശ്വസിക്കും ഈ പരമ ചതിയൻമാരെ ?

തിരുവനന്തപുരം: അധികാരത്തിന്റെ എച്ചിിൽ നക്കാൻ സ്വന്തം തറവാട് ചവിട്ടിപ്പുറത്താക്കി മറുകണ്ടം ചാടിയ രാഷ്ട്രീയ 'പരൽമീനുകൾക്ക്' കാലം കരുതിവെച്ചത് കടുത്ത തിരിച്ചടി. വിശ്വസിച്ച് കൂടെക്കൂട്ടിയവർ പോലും ഇപ്പോൾ ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പാർട്ടി മാറിയാൽ പട്ടും വളയും കിട്ടുമെന്ന് കരുതിയ സരിൻമാരും തോമസ് മാഷുമാരും ഇന്ന് രാഷ്ട്രീയ വനവാസത്തിന്റെ വക്കിലാണ്. ​സരിന്റെ 'സരിപ്പില്ലാത്ത' കളി; കട്ടയും പടവും മടക്കി സി.പി.എം! ​കോൺഗ്രസിനെ തെറിവിളിച്ച്, പാലക്കാട് സീറ്റിനായി ചുവന്ന തോർത്തെടുത്ത പി. സരിന് കിട്ടിയത്

Kerala Politics News 1 Min Read

മന്ത്രിയുടെ ശമ്പളവും ഒപ്പം എം.പി പെൻഷനും വാങ്ങി പി. രാജീവും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. ​സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ ​2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന

Kerala Politics News 1 Min Read

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ​ടൂറിസം മന്ത്രി പി.എ.

Kerala Politics News 2 Min Read

1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ 'ഉന്നതി' സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.

Kerala Politics News 1 Min Read

ഇടതുപക്ഷം രക്ഷപ്പെടാൻ ഭരണമാറ്റം വേണം; ബിജെപി-സിപിഎം ‘ഡീൽ’ വ്യക്തമെന്ന് ഗീവർഗീസ് മാർ കുറിലോസ്

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് ഗീവർഗീസ് മാർ കുറിലോസിന്റെ പുതിയ പ്രസ്താവന. ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെങ്കിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും, സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ​പ്രധാന നിരീക്ഷണങ്ങൾ: ​"തുടർഭരണം എന്നത് ജനാധിപത്യത്തിൽ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അധികാരത്തിന്റെ അഹന്ത ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്നു. ഇടതുപക്ഷം അതിന്റെ പ്രസക്തി വീണ്ടെടുക്കാൻ പ്രതിപക്ഷത്തിരുന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." -

Kerala Politics News 1 Min Read

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. ​കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ

Kerala Politics News 1 Min Read

​’അവതാരലക്ഷ്യം രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കൽ’; പിണറായി വിജയനും ബിജെപിയും തമ്മിൽ ‘ഡീൽ’ എന്ന് ജാവേദ് പർവേഷ്

​തിരുവനന്തപുരം: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ ജാവേദ് പർവേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റാനുള്ള ഈ 'അവിശുദ്ധ നാടകത്തിന്' വോട്ടർമാർ തിരശ്ശീല വീഴ്ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ​പ്രധാന ആരോപണങ്ങൾ: ​"രാജീവ് ചന്ദ്രശേഖരന് അരങ്ങൊരുക്കുകയാണ് വിജയന്റെ അവതാരലക്ഷ്യം. സിപിഎം-ബിജെപി സഖ്യം കേരളത്തെ കുട്ടിച്ചോറാക്കും. അവതാരലക്ഷ്യം നേടാനാവാതെ വിജയന് അന്തർധാനം ചെയ്യേണ്ടിവരും." -

Kerala Politics News 2 Min Read

സല്യൂട്ട് അടിക്കേണ്ടി വരുമോ? അന്ന് തോമസിനെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ഞെട്ടലിൽ; മധുര പ്രതികാരത്തിന് ഒരുങ്ങി ആലപ്പുഴക്കാർ

ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ആലപ്പുഴ വേദിയാകുന്നു. നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയതിന് ഗൺമാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ക്രൂര മർദ്ദനമേറ്റ കെ.എസ്.യു നേതാവ് എ.ഡി. തോമസിനെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ പഴയ മർദ്ദന ദൃശ്യങ്ങളും രാഷ്ട്രീയ വിവാദങ്ങളും വീണ്ടും ചർച്ചാവിഷയമാവുകയാണ്. ​മർദ്ദിച്ചവർക്ക് മുന്നിലേക്ക് ജനപ്രതിനിധിയായി? ​നവകേരള സദസിന്റെ ബസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ചാണ് തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ

National News Politics 1 Min Read

സഭകളുടെ വിദേശ ഫണ്ട് പൂട്ടാൻ കേന്ദ്രം; ആസ്തികൾ കണ്ടുകെട്ടും! ക്രൈസ്തവ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകളെയും അനുബന്ധ സന്നദ്ധ സംഘടനകളെയും വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വിപ്ലവകരമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. പുതിയ ഭേദഗതി പ്രകാരം, നിയമലംഘനം നടത്തുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കുക മാത്രമല്ല, അവരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇത് വിദേശ സഹായത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സഭകൾക്കും മിഷനറി പ്രസ്ഥാനങ്ങൾക്കും വലിയ തിരിച്ചടിയാകും. പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ: സഭകൾ