Tag: Kerala Politics

Kerala Politics News 2 Min Read

മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ​2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്,

Kerala Politics News 2 Min Read

സവർക്കറെ കേരളം പഠിക്കും ! പി എം ശ്രീയിൽ സി പി ഐയെ ” തേച്ച് ” പിണറായി; തലയിൽ മുണ്ടിട്ട് തദ്ദേശത്തിൽ വോട്ട് പിടിക്കാൻ സി പി ഐ

തിരുവനന്തപുരം: പി എം ശ്രീ കുറുപ്പിൻ്റെ ഉറപ്പായി തുടരും! വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഫലപ്രദമായ ചർച്ചയെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ സി പി ഐ വെട്ടിലായി. പി എം ശ്രീ മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാൽ അറിയിച്ചു എന്നാണ് മന്ത്രി ശിവൻ കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ കണ്ട ശേഷം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാവശ്യം കേരളം മുന്നോട്ട് വെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥിരികരിക്കുന്നുമില്ല. കേരളവുമായുള്ള

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: കാത്തിരിപ്പിന് വിരാമം, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്തുടനീളം പെരുമാറ്റച്ചട്ടം നിലവിൽ വരും. ​തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നവംബർ 5-ന് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ അപ്രതീക്ഷിതമായി നീണ്ടു പോകുകയായിരുന്നു. ​തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണങ്ങളിലും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന

Kerala Politics News 1 Min Read

വന്ദേഭാരത് ഉദ്ഘാടനം: വിദ്യാർത്ഥികളെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചു; റെയിൽവേ നടപടി നിയമവിരുദ്ധമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിന്റെ മറവിൽ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണത്തിന് വിദ്യാർത്ഥികളെ ഉപയോഗിച്ച റെയിൽവേയുടെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉത്തരേന്ത്യയിലേതിന് സമാനമായി വിഭജനത്തിന്റെ രാഷ്ട്രീയം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ച റെയിൽവേ, അതിന്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചതായും സതീശൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയമായി

Kerala Politics News 1 Min Read

“വൈകാരിക ബന്ധവും നാടിനോടുള്ള സ്നേഹവും; പുതിയ ദൗത്യം പാർട്ടി ഏൽപ്പിക്കുന്നു” അരുവിക്കര മുതൽ കവടിയാർ വരെ! ഓർമകൾ പങ്ക് വച്ച് കെ.എസ് ശബരിനാഥ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക്. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓർമ്മകളും പുതിയ ദൗത്യമേൽക്കുമ്പോഴുള്ള വൈകാരിക നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ​അരുവിക്കരയിലേക്ക് വിളിച്ച ആ നിമിഷം... ​2015 മെയ് മാസത്തിലെ ഒരു സംഭവം ഓർത്തെടുത്താണ് ശബരിനാഥൻ കുറിപ്പ് ആരംഭിക്കുന്നത്. "ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന

Kerala Politics News 1 Min Read

ബെന്യാമിൻ രാജസദസ്സിലെ വിദൂഷകനോ? പിണറായി സ്തുതിപാഠകൻ! രൂക്ഷവിമർശനവുമായി മുബാസ് ഓടക്കാലി

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ 'രാജസദസ്സിലെ വിദൂഷകന്റെ' വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ 'ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്' പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു. ​ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന 'കൊച്ചമ്മമാരോടും' വിമർശിക്കുന്നവരെ 'ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും' ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക്

Kerala Politics News 1 Min Read

‘തിരിച്ചും മറിച്ചും പ്രശംസ’; സുധാകരൻ ‘തികഞ്ഞ കമ്മ്യൂണിസ്റ്റ്’, സതീശൻ ‘പ്രഗത്ഭനായ നേതാവ്’: വേദിയിൽ സൗഹൃദം പങ്കിട്ട് നേതാക്കൾ

തിരുവനന്തപുരം: ആർ.എസ്.പി. നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പുരസ്കാരദാന ചടങ്ങിൽ വേദി പങ്കിട്ട സി.പി.എം. നേതാവ് ജി. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്പരം പുകഴ്ത്തിയ സംഭവം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. 'തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണ്' എന്ന് സുധാകരനെ വിശേഷിപ്പിച്ച വി.ഡി. സതീശനെ, 'പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്' എന്ന് വിശേഷിപ്പിച്ചാണ് ജി. സുധാകരൻ മറുപടി നൽകിയത്. ​സുധാകരന് സതീശന്റെ ആദരം ​ജി. സുധാകരനെ താൻ കണ്ടതിൽ വെച്ച് ഏറ്റവും

Kerala Politics News 1 Min Read

പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയെ വരച്ച വരയിൽ നിർത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി തകർന്നത് സ്വന്തം പാർട്ടിയിലെ പ്രബല വിഭാഗം. പിണറായിയുടെ അപ്രമാദിത്വത്തിൽ ആയിരുന്ന സി.പി.എമ്മിൽ നിന്ന് അങ്ങനെയൊരു നീക്കം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ചേർത്ത് നിർത്തിയാണ് പിണറായി പി.എം. ശ്രീയിൽ ഒപ്പിട്ടതെങ്കിലും, ഈ നീക്കത്തെ പിന്തുണയ്ക്കാൻ പാർട്ടിയിലെ പ്രബല വിഭാഗം തയ്യാറായില്ല. ​മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ

Kerala Politics News 1 Min Read

പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. ​കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ

Kerala Politics News 1 Min Read

പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. ​പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി