Tag: Kerala Politics News

Kerala Politics News 1 Min Read

ഗവർണർ പദവി വാഗ്ദാനം ചെയ്ത് പത്മജയെ പറ്റിച്ചു ! മേയർ ആക്കാമെന്ന് പറഞ്ഞ് ശ്രീലേഖയേയും

തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ​പത്മജയെ തഴഞ്ഞോ? 2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ

Kerala Politics News 1 Min Read

​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം

Kerala Politics News 1 Min Read

“നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” തദ്ദേശ ഫലത്തിന് പിന്നാലെ സെക്രട്ടറിയേറ്റിൽ സംഭവിക്കുന്നത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് - ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു. ​വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ

Kerala Politics News 1 Min Read

​’സന്ദേശം’ ഇന്ന് ഇറങ്ങിയെങ്കിൽ പിണറായി സർക്കാർ നിരോധിച്ചേനെ; ശ്രീനിവാസനെ സല്യൂട്ട് ചെയ്യുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ​ശ്രീനിവാസൻ്റെ ദീർഘവീക്ഷണം ​മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​"സന്ദേശം