Tag: Kerala Politics

Kerala Politics News 1 Min Read

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

പറവൂർ: കേരള രാഷ്ട്രീയത്തിലെ അതികായനായി വി.ഡി. സതീശൻ വളരുമ്പോഴും അദ്ദേഹത്തിന്റെ കരുത്തിന്റെ ഉറവിടം വടക്കൻ പറവൂർ എന്ന മണ്ഡലമാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ട് പറവൂരിന്റെ മണ്ണിൽ സതീശൻ നടത്തുന്ന കുതിപ്പ് രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം രാഷ്ട്രീയ ബന്ധത്തിനപ്പുറം പറവൂർ നിവാസികളുമായി അദ്ദേഹം പുലർത്തുന്ന വൈകാരിക ബന്ധമാണ് ഈ വിജയങ്ങളുടെ അടിസ്ഥാനം. ​ഭൂരിപക്ഷത്തിലെ ആ കുതിപ്പ്: കണക്കുകൾ ഇങ്ങനെ ​2001-ൽ ജയിച്ചതു മുതൽ ഇന്നുവരെ

Kerala Politics News 1 Min Read

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

പാലക്കാട്: മലയാളികളുടെ പ്രിയ കലാകാരൻ രമേഷ് പിഷാരടി സജീവ രാഷ്ട്രീയത്തിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ജന്മനാടായ പാലക്കാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജനവിധി തേടുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരാധീനമായ കുറിപ്പിലൂടെയാണ് താരം തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ​കലാരംഗത്തിന് അർദ്ധവിരാമം ​കഴിഞ്ഞ 25 വർഷമായി മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ടെലിവിഷനിലൂടെയും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പിഷാരടി, രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി

Kerala Politics News 1 Min Read

MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്. ​പുസ്തകം വാങ്ങി; കുടുക്ക് മുറുകി ​നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം

Kerala Politics News 2 Min Read

KKR എത്തി ! തകർന്ന് തരിപ്പണമായി കണ്ണൂർ സി പി എം

കണ്ണൂർ: ഒരു കാലത്ത് പാർട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന കണ്ണൂരിൽ സി.പി.എം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുൻ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് (KKR) ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും രാജിസന്നദ്ധതയും പതിവാകുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പായി. ​KKR: മുഖ്യമന്ത്രിയുടെ 'ശിപായി' എന്ന ആരോപണം ​2025

Kerala Politics News 1 Min Read

മാണി സി കാപ്പൻ്റെ പാലായിൽ ജോസ് മോൻ എത്ര വോട്ടിന് തോൽക്കും?

പാലാ: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് പാലാ വീണ്ടും വേദിയാകുമ്പോൾ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ഇത്തവണത്തെ പരീക്ഷണം അതിജീവനത്തിന്റേതാണ്. 2021-ലെ എൽ.ഡി.എഫ് തരംഗത്തിൽ പോലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ജോസ് കെ. മാണിക്ക്, നിലവിലെ രാഷ്ട്രീയ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ​ചരിത്രം ആവർത്തിക്കുമോ, തിരുത്തപ്പെടുമോ? ​കെ.എം. മാണി എന്ന രാഷ്ട്രീയ അതികായന്റെ മരണശേഷം പാലാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമായത്.

Kerala Politics News 1 Min Read

എൽ.ഡി.എഫിലേക്ക് പോയവർക്ക് സംഭവിച്ചത് രാഷ്ട്രീയ മരണം; പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ നേതാക്കളെ രൂക്ഷമായി പരിഹസിച്ച് മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫിൽ പോയ പ്രമുഖർക്ക് ലഭിച്ചത് വെറും അവഗണന മാത്രമാണെന്നും ഇവരുടെ രാഷ്ട്രീയ മരണത്തിൽ താൻ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ​അവഗണനയുടെ പട്ടികയുമായി ചെറിയാൻ ​കോൺഗ്രസിൽ നിന്ന് പുറത്തുപോയ ഒരു നിര നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം. കെ.വി. തോമസ് മുതൽ ഡോ. പി. സരിൻ വരെയുള്ളവരുടെ

Kerala Politics News 2 Min Read

​കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയവർ ‘ഔട്ട്’; സരിനും സംഘത്തിനും സീറ്റില്ല; ഇടത് പാളയത്തിൽ മുൻ കോൺഗ്രസുകാർ കറിവേപ്പില !

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ചുവപ്പൻ കോട്ടയിലെത്തിയാൽ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഒരു ടിക്കറ്റ് ഉറപ്പാക്കാമെന്ന് കരുതിയവർക്ക് നിരാശ. വലിയ കൊട്ടിഘോഷങ്ങളോടെ സി.പി.എമ്മിൽ ചേക്കേറിയ പി. സരിൻ ഉൾപ്പെടെയുള്ള നേതാക്കളെ ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും സി.പി.എം ഒഴിവാക്കി. കോൺഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കുമെങ്കിലും അവർക്ക് സുരക്ഷിതമായ രാഷ്ട്രീയ ഭാവി നൽകുന്നതിൽ സി.പി.എം കാണിക്കുന്ന 'അമിത ജാഗ്രത' ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്. ​സരിന് ലഭിച്ചത് തഴയൽ മാത്രം ​പാലക്കാട് നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ

Kerala Politics News 1 Min Read

അമ്മായിഅപ്പനും മരുമോനും ചേർന്ന് ഷംസീറിന്റെ കഥ കഴിച്ചു; തലശേരിയിൽ കാരായി രാജൻ

തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തുറ്റ യുവനേതാവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയുടെ ഉരുക്കുകോട്ടയായ തലശേരിയിൽ ഷംസീറിനെ മാറ്റി പകരം കാരായി രാജനെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു കൊണ്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഷംസീറിനെ രാഷ്ട്രീയമായി വെട്ടിനിരത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മുഹമ്മദ് റിയാസും ചേർന്ന് നടത്തിയ കൃത്യമായ കരുനീക്കങ്ങളാണെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ

Kerala Politics News 1 Min Read

അങ്കത്തട്ടിൽ കേരളം! ഏപ്രിൽ 9-ന് ജനവിധി; മെയ് 4-ന് അറിയാം ആര് വീഴും, ആര് വാഴും!

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ഒരുപോലെ ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 9 വ്യാഴാഴ്ച നടക്കും. മുന്നണികൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഔദ്യോഗികമായി തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ കേരളം ഇനി പോർക്കളമാകും. ​തിരഞ്ഞെടുപ്പ് ചൂടിലേക്ക്: പ്രധാന പോയിന്റുകൾ ​മാർച്ച് പകുതിയോടെ തുടങ്ങുന്ന നാമനിർദ്ദേശ പത്രികാ സമർപ്പണം മുതൽ മെയ് മാസത്തിലെ വോട്ടെണ്ണൽ വരെ നീളുന്ന ആവേശകരമായ ഷെഡ്യൂൾ ഇങ്ങനെ: ​പ്രചാരണം

Kerala Politics News 1 Min Read

ഗവർണർ ഒപ്പിട്ടില്ല, ചട്ടങ്ങളായില്ല; ‘നേറ്റിവിറ്റി ബില്ലി’ന് കോടികളുടെ പരസ്യം നൽകി സർക്കാർ; സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരം ലഭിക്കാത്ത 'കേരള നേറ്റിവിറ്റി ബിൽ - 2026' സംബന്ധിച്ച് കോടികൾ മുടക്കി സർക്കാർ പത്രപ്പരസ്യം നൽകിയത് വിവാദമാകുന്നു. ഒരു ബിൽ നിയമമാകുന്നതിന് മുൻപേ അത് നടപ്പിലായെന്ന രീതിയിൽ സർക്കാർ പരസ്യം നൽകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ​ചട്ടങ്ങൾ കാറ്റിൽ പറത്തി പരസ്യഘോഷണം ​കഴിഞ്ഞ ഫെബ്രുവരി 24-നാണ് വിവാദമായ കേരള നേറ്റിവിറ്റി ബിൽ നിയമസഭ പാസാക്കിയത്. എന്നാൽ,