Tag: Kerala leader

Kerala Politics News 1 Min Read

ട്രംപ് കേരളത്തിലേക്ക് ? അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ച് പിണറായിയുടെ ‘കേരള മോഡൽ’ തള്ള് ; കണക്കിൽ കളിച്ച് ശിശുമരണ നിരക്ക്!

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് (Infant Mortality Rate - IMR) അമേരിക്കൻ ഐക്യനാടുകളേക്കാൾ കുറവാണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം വിവാദത്തിൽ. 'സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞുവെന്നും ഇത് ദേശീയ ശരാശരിയായ 25 നെക്കാളും അമേരിക്കയുടെ 5.6 നെക്കാളും കുറവാണെന്നു'മാണ് മുഖ്യമന്ത്രിയുടെ തള്ള്. എന്നാൽ, അട്ടപ്പാടിയിലെ ഞെട്ടിക്കുന്ന ശിശുമരണക്കണക്കുകൾ അടക്കം ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ​അട്ടപ്പാടിയിലെ യഥാർത്ഥ ചിത്രം ​മുഖ്യമന്ത്രിയുടെ ഈ 'അമേരിക്കയെ കടത്തിവെട്ടി' എന്ന അവകാശവാദം

Kerala Politics News 1 Min Read

വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് 'ഇഷ്ടാനുസാരദാനം' (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ​2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം

Kerala Politics News 1 Min Read

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്; മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതിന് റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ​റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം

Kerala Politics News 1 Min Read

പി.എം. ശ്രീ: പിണറായിയെ ഞെട്ടിച്ച് ‘സ്വന്തം’ വിഭാഗം; മരുമകൻ്റെ ഭാവി ശോഭനമല്ല!പിണറായിക്കെതിരെ ത്രിമൂർത്തികൾ

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐയെ വരച്ച വരയിൽ നിർത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി തകർന്നത് സ്വന്തം പാർട്ടിയിലെ പ്രബല വിഭാഗം. പിണറായിയുടെ അപ്രമാദിത്വത്തിൽ ആയിരുന്ന സി.പി.എമ്മിൽ നിന്ന് അങ്ങനെയൊരു നീക്കം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ചേർത്ത് നിർത്തിയാണ് പിണറായി പി.എം. ശ്രീയിൽ ഒപ്പിട്ടതെങ്കിലും, ഈ നീക്കത്തെ പിന്തുണയ്ക്കാൻ പാർട്ടിയിലെ പ്രബല വിഭാഗം തയ്യാറായില്ല. ​മുഖ്യമന്ത്രിയുടെ മരുമകൻ പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ

Kerala Politics News 1 Min Read

ഒന്നാം തീയതിയിലെ പ്രസംഗം എടുത്ത് വയ്ക്ക് – മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം! പി.എം ശ്രീയിലെ ജാള്യത മറയ്ക്കാൻ പിണറായിയുടെ ക്ഷേമ അഭ്യാസം

തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. ​പ്രഖ്യാപനങ്ങളുടെ പ്രധാന

Kerala Politics News 1 Min Read

പിഎം ശ്രീ: “മുഖ്യമന്ത്രിക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്”; സിപിഐയെ പറ്റിച്ചെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. ​കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ

Kerala Politics News 1 Min Read

പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. ​പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി

Kerala Politics News 1 Min Read

അഴിമതിയും കൊള്ളയും: അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്. ​ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. "ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ

Kerala Politics News 1 Min Read

തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം: യു.ഡി.എഫ് നേതാക്കൾക്ക് പിന്നാലെ സി.പി.ഐ നേതാക്കളുടെ ഫോണുകളും നിരീക്ഷണത്തിൽ !

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് തലസ്ഥാനത്ത് ഫോൺ ചോർത്തൽ സജീവം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അടക്കം യു.ഡി.എഫ് (UDF) നേതാക്കളുടെ ഫോൺ ചോർത്തൽ വളരെ നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഭരണകക്ഷിയായ സി.പി.ഐ (CPI) നേതാക്കന്മാരും മന്ത്രിമാരും നിരീക്ഷണത്തിലാണ് എന്ന ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ​സിൽവർ ലൈൻ പ്രതിഷേധമാണ് തുടക്കം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് നേതാക്കന്മാരുടെ ഫോൺ ചോർത്തൽ ആരംഭിച്ചത്. തലസ്ഥാനത്തെ

Kerala Politics News 1 Min Read

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? തിരുവനന്തപുരത്തും ഡൽഹിയിലും സി.ഐ ഡികളെ ഇറക്കി സി പി എം

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്. ​കെ. മുരളീധരന്റെ 'കൈയൊപ്പ്': വട്ടിയൂർക്കാവ് ചർച്ചയിൽ ​തിരുവനന്തപുരം കോർപ്പറേഷൻ