Tag: Kerala leader

Kerala Politics News 1 Min Read

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. ​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ ‘ഹ..ഹ..’ ചിരിയും ക്രിസ്മസ് ആശംസയും; മാധ്യമപ്രവർത്തകരെ ഞെട്ടിച്ച് പിണറായിയുടെ പുതിയ മുഖം! വിരുന്ന് നൽകാനും ആലോചന

തിരുവനന്തപുരം:മാധ്യമപ്രവർത്തകരോട് എന്നും കൃത്യമായ അകലം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വഭാവത്തിൽ പെട്ടെന്നുണ്ടായ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങൾ. ക്രിസ്മസ് തലേന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു 'സൗമ്യനായ' മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കണ്ടത്. ഓരോ മാധ്യമപ്രവർത്തകനെയും പേരെടുത്തു വിളിക്കാതെയാണെങ്കിലും നോക്കി തലയാട്ടിയും, 'ഹ..ഹ..' എന്ന് ചിരിച്ചും കുശലം പറഞ്ഞും മുഖ്യമന്ത്രി പുതിയ ഭാവപ്പകർച്ച നടത്തി. ​മാറിയത് മുഖ്യമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയുടെ അതേ ഗൗരവം പുലർത്താറുള്ള

Kerala Politics News 1 Min Read

ഗവർണർ പദവി വാഗ്ദാനം ചെയ്ത് പത്മജയെ പറ്റിച്ചു ! മേയർ ആക്കാമെന്ന് പറഞ്ഞ് ശ്രീലേഖയേയും

തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കും വാഗ്ദാനങ്ങൾക്കും പിന്നാലെ ബിജെപിയിലെത്തിയ പ്രമുഖ നേതാക്കൾ ഇപ്പോൾ പാർട്ടിക്കുള്ളിൽ നേരിടുന്നത് കടുത്ത അവഗണന. ഗവർണർ പദവി മോഹിച്ച് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലും, മേയർ സ്ഥാനം പ്രതീക്ഷിച്ചെത്തിയ മുൻ ഡിജിപി ആർ. ശ്രീലേഖയും ഒരുപോലെ തഴയപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ​പത്മജയെ തഴഞ്ഞോ? 2024 മാർച്ചിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഗവർണർ

Kerala Politics News 1 Min Read

​ശ്രീലേഖയെ വെട്ടി വി.വി രാജേഷ്; തിരുവനന്തപുരത്ത് അമിത് ഷായുടെ ഉറപ്പ് പാളി, ബിജെപിയിൽ നാടകീയ നീക്കങ്ങൾ! ശ്രീലേഖക്ക് അമിത് ഷായുടെ പുതിയ വാഗ്ദാനം വട്ടിയൂർക്കാവ് സീറ്റ്

തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്. ​കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം

Kerala Politics News 2 Min Read

Breaking News ഖജനാവ് കാലി, പക്ഷെ മുഖ്യമന്ത്രിക്ക് പറക്കാൻ കോടികൾ; ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി അനുവദിച്ചു, 3 മാസത്തെ തുക മുൻകൂറായി!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ​ട്രഷറി നിയന്ത്രണത്തിലും ഇളവ് ​കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്

Kerala Politics News 1 Min Read

‘പിണറായി 3’, പേടിച്ച് ജനങ്ങൾ; 2025-ൽ കേരളം ഏറ്റവുമധികം ഭയന്ന വാക്ക്

തിരുവനന്തപുരം: 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിയതുമായ ഒരു വാക്കാണ് "പിണറായി 3". 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തുമെന്ന എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വാക്ക് ഉയർന്നുവന്നത്. എന്നാൽ, വിപരീത ഫലമാണ് ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. ​പ്രചാരണം തുടങ്ങിയത് ഇങ്ങനെ ​ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ കേഡർമാരുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് പിണറായിയുടെ സോഷ്യൽ മീഡിയ

Kerala Politics News 1 Min Read

മെഡിസെപ്പ്: ആരോഗ്യ സുരക്ഷയോ അതോ ശമ്പളത്തിൽ നിന്നുള്ള ‘ഗുണ്ടാപ്പിരിവോ’? ജിഎസ്ടി വെട്ടിക്കുറയ്ക്കാതെ സർക്കാർ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. ​വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ​ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240

Kerala Politics News 1 Min Read

​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ

Kerala Politics News 1 Min Read

മെഡിസെപ് ഇൻഷുറൻസ്: മദ്യപാനികൾക്കും പുകവലിക്കാർക്കും ആനുകൂല്യം ലഭിക്കില്ലേ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ നിബന്ധനകൾ കടുപ്പിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേക്കാമെന്ന വാർത്തകൾ ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക പരത്തുന്നു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന നിലവിലുള്ള വ്യവസ്ഥ കണിശമായി നടപ്പിലാക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ നീക്കം. ​ലഹരി ഉപയോഗം നിലവിലുള്ളവർക്ക് മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് ഇത് നിർത്തിയവർക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഡോക്ടർമാർ

Kerala Politics News 2 Min Read

മെഡിസെപ് പ്രീമിയ വർദ്ധനവ് പിന്നിൽ കോടികളുടെ അഴിമതിയോ? ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ ജീവനക്കാരേയും പെൻഷൻകാരേയും പിഴിയുന്നു!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) പ്രീമിയം കുത്തനെ കൂട്ടിയ നടപടി വൻ വിവാദത്തിലേക്ക്. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായി വർദ്ധിപ്പിച്ചത് കേവലം സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും, ഇതിന് പിന്നിൽ ഇൻഷുറൻസ് കമ്പനികളും തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരും (TPA) നടത്തുന്ന വൻ അഴിമതിയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. ​വർദ്ധനവ്; ആർക്ക് വേണ്ടി? നിലവിലെ വർദ്ധനവോടെ ഒരു ജീവനക്കാരനോ പെൻഷൻകാരനോ പ്രതിവർഷം