Tag: Kerala leader

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ മോഷണം: സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും സി.പി.എമ്മിന്റെ സർവീസ് സംഘടന നേതാവുമായിരുന്ന വിജയകുമാർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. 2019-ൽ ശബരിമല ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. ​മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) വിജയകുമാറിനെയും മറ്റൊരു ബോർഡ് അംഗമായിരുന്ന ശങ്കര ദാസിനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ രണ്ടുപേരുടെയും അറസ്റ്റിന് ശേഷമാകും അന്നത്തെ ദേവസ്വം

Kerala Politics News 2 Min Read

2021-ന് ശേഷം പിണറായിക്ക് ‘പൂജ്യം’, യു.ഡി.എഫിന് 93% മാർക്ക്; തുടർപരാജയങ്ങളിൽ തകർന്ന് എൽ.ഡി.എഫ്, ഉയിർത്തെഴുന്നേറ്റ് പ്രതിപക്ഷം

തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ 'മാർക്ക്' നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്. ​പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു ​മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ

News Politics 1 Min Read

‘നാൻ സൊന്നാ സെയ്യാതെ വിടമാട്ടേ’: കരൂർ ദുരന്തത്തിന് ശേഷം വിജയ് വീണ്ടും സജീവം; ഡിഎംകെയെ ‘കൊള്ളക്കാർ’ എന്ന് രൂക്ഷമായി വിമർശിച്ച് ടി.വി.കെ. പ്രസിഡന്റ്

കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. "ഞാൻ ചുമ്മാതെ ഒന്നും പറയാറില്ല, ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യാതെ പോവുകയുമില്ല" എന്ന തന്റെ പ്രശസ്തമായ ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് കത്തിക്കയറിയത്. ​സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ടി.വി.കെ. പ്രസിഡന്റ് വിമർശനമുന്നയിച്ചത്. ഡി.എം.കെയുടെ നയം 'കൊള്ളയാണ്' എന്ന്

Kerala Politics News 1 Min Read

കണ്ണൂർ ‘സിപിഎം കാടത്തം’: പത്രിക തള്ളാൻ ശ്രമം, ‘ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ്സെടുക്കുന്നത് ജനാധിപത്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും’- വി.ഡി. സതീശൻ

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുൻപേ കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥികൾ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിർ സ്ഥാനാർത്ഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാർട്ടിയുടെ 'കാടത്തമാണ്' സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും സി.പി.എം ക്രിമിനലുകൾ യു.ഡി.എഫ് സ്ഥാനാർത്ഥികളാകാൻ തയ്യാറായവരെ ഭീഷണിപ്പെടുത്തി. "പഞ്ചായത്തിലും സ്വന്തം വാർഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത

Kerala Politics News 1 Min Read

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫ് പിന്നിൽ; നിർണ്ണായക ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്. ​അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ. ​ഇൻ്റലിജൻസ് റിപ്പോർട്ടിനെ

Kerala Politics News 1 Min Read

മെസിയും വരില്ല! എതിരാളി ഓസ്ട്രേലിയയും വരില്ല! പറഞ്ഞ് പറ്റിച്ച് മന്ത്രി അബ്ദു റഹിമാനും ആൻ്റോ അഗസ്റ്റിനും

​കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം. ​നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും

Kerala Politics News 2 Min Read

പിണറായിക്ക് അയ്യപ്പകോപം? തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകില്ല! ഭരണം പോയാൽ പ്രതിപക്ഷ നേതാവും; പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കൾ

തിരുവനന്തപുരം: തുടർഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിൽ വീണ്ടും എത്താനുള്ള പിണറായി വിജയന്റെ നീക്കങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത വെല്ലുവിളികൾ. മുതിർന്ന നേതാക്കളുടെ അടുത്തിടെയുള്ള പ്രസ്താവനകൾ സൂചിപ്പിക്കുന്നത്, സി.പി.എമ്മിനുള്ളിലും എൽ.ഡി.എഫിലും പിണറായിയുടെ തുടർച്ചയായ നേതൃത്വത്തോട് അതൃപ്തിയുണ്ടെന്നാണ്. ​80 വയസ്സ് പിന്നിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രി കസേര വിട്ടൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. മക്കൾക്കെതിരെയും തനിക്കെതിരെയും ഉയർന്നുവന്ന കേസുകളിൽ മുഖ്യമന്ത്രി സ്ഥാനം ഒരു സംരക്ഷണ കവചമായി അദ്ദേഹം കാണുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ

Kerala Politics News 1 Min Read

ചിന്തക്ക് ഒന്നും അറിയില്ല ! കൊല്ലത്ത് തെരുവ് നായ ശല്യം ഇല്ലെന്ന് ചിന്ത ജെറോം ; 2024 ൽ മാത്രം കൊല്ലത്ത് 37618 തെരുവ് നായ ആക്രമണങ്ങൾ എന്ന് നിയമസഭ മറുപടി

കൊല്ലം: സിപിഎം നേതാവ് ചിന്ത ജെറോം ഇന്ന് മീഡിയ വൺ ചാനലിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയിൽ നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. "തെരുവുനായ്ക്കളുടെ ആക്രമണമേറ്റ എത്ര കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു? കൊല്ലത്ത് അങ്ങനെയൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലായെന്ന യാഥാർത്ഥ്യമെനിക്കറിയാം" എന്നായിരുന്നു ചിന്ത ജെറോം പറഞ്ഞത്. എന്നാൽ, സ്വന്തം ജില്ലയായ കൊല്ലത്തെ തെരുവ് നായ ശല്യത്തിൻ്റെ യഥാർത്ഥ ചിത്രം പോലും ഈ വനിതാ നേതാവ് അറിയുന്നില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം ഭവന സന്ദർശനം; വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവർത്തകൻ, പ്രതി ഒളിവിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി. ​ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക്

Kerala Politics News 1 Min Read

ഞെട്ടൽ! രാജ്യം ഭരിക്കുന്ന പാർട്ടിക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ല

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത്തത് കനത്ത തിരിച്ചടിയായി. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബി.ജെ.പിക്ക് മത്സരിക്കാൻ ആളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ​ബി.ജെ.പി.യുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധ്യമുള്ള പ്രദേശങ്ങളിൽ പോലും സ്ഥാനാർത്ഥികളുടെ കുറവുണ്ടായത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും, കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ നിർത്താനായില്ല. ​കഴിഞ്ഞ തവണ ബി.ജെ.പി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം